കോഴിക്കോട്: അഡ്വ: ടി.സിദ്ദിഖിന് സ്വന്തമായി കാറില്ല എന്നാല്‍ ഭാര്യയുടെ പേരില്‍ നാല് ലക്ഷം രൂപ വിലമതിക്കുന്ന 2002 മോഡല്‍ സ്കോഡ കാറും 2013 മോഡല്‍ 11.5 ലക്ഷം വിലമതിക്കുന്ന സ്കോഡ റാപ്പിഡ് എലഗന്‍സ് കാറുമുണ്ട്. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാമ് സ്ഥാനാര്‍ത്ഥിയുടെ ആസ്തി ബാദ്ധ്യതകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 10000 രൂപമാത്രമാണ് സിദ്ദിഖിന്റെ കയ്യില്‍ ഉള്ളത്. ഭാര്യയുടെ കയ്യില്‍ 4000 രൂപയും. ഭാര്യയ്ക്ക് സ്വന്തമായി 55 പവന് സ്വര്‍ണ്ണവുമുണ്ട്. ഒരേക്കര്‍ സ്ഥലം സിദ്ദിഖിനുണ്ട്. 44430 രൂപ വിവിധ അക്കൗണ്ടുകളിലായുണ്ട്. അതേസമയം 6,35999 രൂപ ലോണുണ്ട്. ഭാര്യക്ക് രണ്ട് ലക്ഷം രൂപയും കടമുണ്ട്.
ബേപ്പൂര്‍ മണ്ഡലം യു.ഡി.എഫ്.സ്ഥാനാര്‍ഥി ആദം മുല്‍സി എം.പിയുടെ കൈവശം 20,000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയുമുണ്ട്. വിവിധ ബാങ്കുകളിലെ നിക്ഷേപങ്ങളടക്കം ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി 25,357 രൂപയാണ്. 78,0000 രൂപയുടെ കടബാധ്യതയുണ്ട്.
അലി അക്ബറിന്റെ ആസ്തി 15 ലക്ഷം രൂപയും, ഭാര്യയുടെ പേരില്‍ 50 ലക്ഷം. സ്ഥാനാര്‍ത്ഥിയുടെയും ഭാര്യയുടെയും പേരില്‍ ആയിരം രൂപ വീതം ബാങ്കില്‍ നിക്ഷേപമുണ്ട്. ഭാര്യക്ക് 2 ഗ്രാം സ്വര്‍ണ്ണമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേരില്‍ 2015 മോഡല്‍ ടാറ്റാ നാനോ കാറും, ഭാര്യയുടെ പേരില്‍ 2008 മോഡല്‍ ഹോണ്ട ഏവിയേറ്ററുമാണുള്ളത്. കൂടാതെ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ 695999 രൂപയും, ഭാര്യയുടെ പേരില്‍ 2000000 രൂപയും മൂത്ത മകന്റെ പേരില്‍ 700000, ഇളയ മകന്റെ പേരില്‍ 400000 രൂപയും വിവിധ ബാങ്കുകളിലായി കടമുണ്ട്.
കെ.പി. ശ്രീശന്റെ ആസ്തി 65635 രൂപയാണ്. കൈവശം 5000 രൂപയുണ്ട്. ഭാര്യയുടെ കൈവശം 3000 രൂപയും. ബാങ്കില്‍ നിക്ഷേപമായി 46635 രൂപയും ഭാര്യയുടെ പേരില്‍ 1293 രൂപയും മകന്റെ പേരില്‍ 793 രൂപയുമുണ്ട്. മകന്റെ പേരില്‍ ബജാജിന്റെ മോട്ടോര്‍ സൈക്കിളുമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ കൈവശം 8 ഗ്രാം സ്വര്‍ണ്ണവും ഭാര്യയുടെ കൈവശം 120 ഗ്രാമും മകളുടെ കൈവശം 24 ഗ്രാമും സ്വര്‍ണ്ണമുണ്ട്. സ്ഥാനാര്‍ത്ഥയുടെ പേരില്‍ 43 സെന്റ് ഭൂമിയും, ഭാര്യയുടെ പേരില്‍ 5 സെന്റ് ഭൂമിയുമാണുള്ളത്.
സി.കെ പത്മനാഭന്റെ ആകെ ആസ്തി 969000 രൂപയാണ്. ഭാര്യയുടേത് 2,216,816 രൂപയും മകളുടേത് 20,000 രൂപയുമാണ്. കൂടാതെ സ്ഥാനാര്‍ത്ഥിയുടെ കൈവശം 2000 രൂപയും ഭാര്യയുടെ കൈവശം 6000 രൂപയുമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേരില്‍ 596000 രൂപയും ഭാര്യയുടെ പേരില്‍ 21,816 രൂപയും ബാങ്ക് നിക്ഷേപമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേരില്‍ രണ്ട് ലക്ഷത്തിന്റെ ഓഹരിയുമുണ്ട്. ഭാര്യയുടെ പേരില്‍ 2005 മോഡല്‍ സ്കൂട്ടറും 4 പവന് സ്വര്‍ണ്ണവുമുണ്ട്. മകളുടെ കൈവശം ഒരു പവന് സ്വര്‍ണ്ണമാണുള്ളത്. സ്ഥാനാര്‍ത്ഥിയുടെ പേരി ല്‍ 21 സെന്റ് ഭൂമിയുണ്ട്. ഭാര്യയുടെ പേരില്‍ 51 3/4 സെന്റ് ഭൂമിയുണ്ട്. കടബാധ്യത ഇനത്തില്‍ ഭാര്യയുടെ പേരില്‍ അഞ്ച് ലക്ഷം രൂപയുണ്ട്.
രാമദാസ് മണലേരിയുടെ ആസ്തി 22569 രൂപയാണ്. കൈവശമുള്ള തുക 10,000 രൂപയും, ബാങ്ക് നിക്ഷേപ മായി 10895 രൂപയുമാണുള്ളത്. ഭാര്യയുടെ പേരില്‍ 2010 മോഡല്‍ ആള്‍ട്ടോ കാറും 176 ഗ്രാം സ്വര്‍ണ്ണവുമുണ്ട്. ഇവക്ക് പുറമെ 285943 രൂപയുടെ കട ബാധ്യതയും സ്ഥാനാര്‍ത്ഥിയുടെ പേരിലുണ്ട്.
ഗിരി പാമ്പനാലിന് കൈവശം 43000 രൂപയും ഭാര്യയുടെ കൈവശം 1000 രൂപയും സ്ഥാനാര്‍തഥിയുടെ ബാങ്ക് നിക്ഷേപത്തില്‍ 160000 രൂപയുമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ കൈവശം 24 ഗ്രാം സ്വര്‍ണ്ണവും ഭാര്യയുടെ കൈവശം 96 ഗ്രാം സ്വര്‍ണ്ണവുമുണ്ട്. കൂടാതെ സ്ഥാനാ ര്‍ത്ഥിയുടെ പേരില്‍ 17 3/4 സെന്റ് ഭൂമിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: