ന്യൂദല്‍ഹി: രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യയെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു.
നടപടിയുടെ ഭാഗമായി മല്യയെ മടക്കി അയക്കണമെന്ന ആവശ്യമുന്നയിച്ച് ബ്രിട്ടീഷ് സ്ഥാനപതിക്ക് ഭാരത വിദേശകാര്യ മന്ത്രാലയം കത്തെഴുതി. വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്.
ലണ്ടനിലെ ഭാരത സ്ഥാനപതിയും ഇതേ ആവശ്യം ഉന്നയിച്ചു യുകെ സര്‍ക്കാരിനു കത്തെഴുതിയിട്ടുണ്ടെന്ന് വികാസ് സ്വരൂപ് പറഞ്ഞു.
അതേസമയം മല്യയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നു എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
9000 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ ബാങ്കുകളെ വെട്ടിച്ചു മല്യ ഭാരതം വിടുകയായിരുന്നു.
രാജ്യം വിട്ടതിനെ തുടര്‍ന്ന് മല്യയ്ക്കെതിരെ മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നുതവണ ഇഡി സമന്‍സ് അയച്ചിരുന്നെങ്കിലും യുകെയിലുള്ള വിജയ് മല്യ അത് അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണു ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ആഴ്ച മല്യയുടെ പാസ്പോര്‍ട്ടും റദ്ദാക്കിയിരുന്നു. മാര്‍ച്ച് രണ്ടിനാണ് ബാങ്കുകളില്‍ നിന്നുമെടുത്ത വായ്പാ തുക അടയ്ക്കാതെ മല്യ ഭാരതം വിട്ടത്.
നേരത്തെ വിജയ് മല്യയെ ബ്രിട്ടനില്‍നിന്നും തിരികെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: