അറുപതുവര്‍ഷം എന്റെ കേരളത്തെ ഭരിച്ച് മുടിച്ച്, ശ്രുതിമോള്‍ എന്ന ആദിവാസി ബാലികയായ കുഞ്ഞനുജത്തിയെ വിശപ്പില്‍നിന്നും കരകേറ്റാന്‍ ശ്രമിക്കാതെ ആനപ്പിണ്ടത്തിനും, ആര്‍ത്തവ രക്തത്തിനുംവേണ്ടി ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്ക്കുമെതിരെയുള്ള എന്റെ പ്രതിഷേധമാണ് ഈ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി നയിക്കുന്ന എന്‍ഡിഎയ്ക്കുള്ള എന്റെ വോട്ട്. ഈ ആത്മഹത്യയ്ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാത്ത, ബുദ്ധിജീവികളെ, മാധ്യമ പ്രവര്‍ത്തകരെ നിങ്ങളെയോര്‍ത്ത് കേരളം ലജ്ജിക്കുന്നു! ആദിവാസികളുടെ ശബ്ദം സമരപ്പന്തലില്‍ മാത്രമല്ല, ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ ജാനുവിലൂടെ നിയമസഭയിലും മുഴങ്ങട്ടെ. മണ്ണിന്റെ മക്കള്‍ ഭരിക്കട്ടെ.
ജിതിന് പി.ജി
വര്‍ഗീയത പരിപോഷിപ്പിക്കുന്നത് അക്രമികളും, അഴിമതിക്കാരും. ഇതാണോ ജനസേവനം. ജനദ്രോഹമല്ലാതെ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ഇവരൊക്കെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. നേതാക്കന്മാര് എന്ന് പറഞ്ഞ് നടക്കുന്ന ഇവരൊക്കെ നമ്മുടെയൊക്കെ പണംകൊണ്ട് മണിമാളികകളില്‍ ആര്‍ഭാട ജീവിതം നയിക്കുകയല്ലേ. നന്മകള് ചെയ്യാന്‍ മനസുള്ളവരുണ്ട്. അവരെ കൊണ്ട് ഒന്നും ചെയ്യിക്കില്ല എന്നുമാത്രം.
രാജേഷ് കൃഷ്ണ
ഈ തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാന വര്‍ഗത്തിന്റെ സ്വാഭിമാനം ഉയര്‍ത്തുന്നതായിരിക്കും. ആരൊക്കെ ശ്രമിച്ചാലും ഈ മുന്നേറ്റത്തെ തടയാന്‍ സാധിക്കില്ല. ഇനിയും ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള സമൂഹം ആരുടെയും മുന്നില്‍ യാചിക്കില്ല.ഇടതിനും വലതിനും ഭൂരിപക്ഷം കിട്ടാത്ത ഒരു അവസ്ഥ ഉണ്ടാവാന്‍ എല്ലാ സാധ്യതകളും കാണുന്നു. രണ്ടു മുന്നണികളും ബംഗാളിലെ പോലെ ഒന്നിച്ചു ചേരാനുള്ള പൊതു മിനിമം പ്രോഗ്രാം തയ്യാറാക്കിവയ്ക്കുന്നത് നന്നായിരിക്കും.
സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: