കേരളത്തില്‍ ഓരോ പൊതുതെരഞ്ഞെടുപ്പിനും ഇടതും-വലതും മുന്നണികള്‍ ജനങ്ങളെ പറ്റിക്കാന്‍ പ്രകടന പത്രികയിറക്കും. 25 ലക്ഷം പേര്‍ക്ക് തൊഴില്‍, 50 ലക്ഷം പേര്‍ക്ക് തൊഴില്‍, അഴിമതി തുടച്ചുനീക്കും, വിലക്കയറ്റം നിയന്ത്രിക്കും എന്നൊക്കെയാണ് മഹോന വാഗ്ദാനങ്ങള്‍. 60 വര്‍ഷത്തിലേറെയായി ഇവര്‍ കേരളത്തില്‍ മാറിമാറി ഭരിക്കാന്‍ തുടങ്ങിയിട്ട്. ഇവിടെ എത്ര വ്യവസായ ശാലകള്‍ തുടങ്ങിയെന്നും എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും ഇന്ന് ആ പാര്‍ട്ടികളുടെ ആസ്തിയെന്തെന്നും ജനം ചിന്തിക്കുക. സര്‍ക്കാര്‍ ഓഫീസിലെ അഴിമതി പോലും ഇവര്‍ ഇല്ലാതാക്കിയിട്ടില്ല. ഇവര്‍ ചെയ്ത ഒരു പൊതുകാര്യമുണ്ട്. കേരളത്തിലെ വളര്‍ന്നുവരുന്ന തലമുറയെ മദ്യപന്മാരാക്കി കുടുംബം കുളംതോണ്ടി എന്നതു മാത്രം. 60 വര്‍ഷം അവസരം നല്‍കിയിട്ടും വീണ്ടും ഇവര്‍ ബാക്കിയുള്ളതു കൂടി ശരിയാക്കാന്‍ അവസരം ചോദിക്കുകയാണ്. ഇനിയും ഇവര്‍ക്ക് അവസരം നല്കിയാല് രാജ്യത്ത് കേരളത്തിന്റെ സ്ഥാനം ബംഗാളിനും താഴെയായിരിക്കും. സീറ്റിനും വോട്ടിനും വേണ്ടി ഇവര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. അഴിമതിക്കെതിരെ സമരം ചെയ്യുന്നത് അഴിമതിക്കേസില്‍ ജയിലില്‍ കിടന്നവന്റെ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടുകൊണ്ട്. വര്‍ഗ്ഗീയതക്കെതിരെയുള്ള സമരം രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെ ലക്ഷ്യം വെച്ച് ബോംബ് സ്ഫോടനം നടത്തി അനേകം പേരെ കൂട്ടക്കൊല ചെയ്തതിന് ജയിലില്‍ കിടന്നവനുമൊത്ത് വേദി പങ്കിട്ടുകൊണ്ട്. നാട്ടില്‍ അക്രമവും കൊലപാതകങ്ങളും നടത്തിയതിന് നേതാക്കള്‍ തന്നെ ജയിലിലാകുന്നു. അഴിമതി പരസ്പരം വിളിച്ചു പറയുന്നു. കേരളത്തില്‍ അധികാരത്തിനു വേണ്ടി പോരടിക്കുന്നവര്‍ ബംഗാളില്‍ അധികാരത്തിന് വേണ്ടി കെട്ടിപ്പടുക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് വര്ഗ്ഗീയകക്ഷിയായതുകൊണ്ടാണോ ബംഗാളില്‍ ഇവര്‍ യോജിച്ചത്. അറുപത് കൊല്ലത്തോളം ഇവര്‍ മാറിമാറി ഭരിച്ചിട്ടും ഇവിടത്തെ ദളിതനെയോ ആദിവാസിയെയോ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടില്ല. ദളിതനും ആദിവാസികളും പിന്നോക്കക്കാരനും ഇവര്‍ക്ക് എന്നും തങ്ങളുടെ രാഷ്ട്രീയ അടിമകള്‍ മാത്രം. വെള്ളാപ്പള്ളിയെപ്പോലുല്ല നേതാവിനെ കിട്ടിയതോടെ ഈഴവര്‍ ആ അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ തുടങ്ങി. അവരോട് ഇവര്‍ അതിന്റെ കലി തീര്‍ക്കുന്നു. ആദിവാസി നേതാവ് സി.ജെ.ജാനുവിനെ ഇന്ത്യയില്‍ത്തന്നെ അറിയപ്പെടുന്ന നേതാവാക്കി ഉയര്‍ത്തുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തതോടെ ഇരുമുന്നണികളും അവര്‍ക്ക് നേരെ തിരിഞ്ഞു. പക്ഷെ ഇന്നവര്‍ രാജ്യത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മുന്നണിയില്‍ പ്രവേശിച്ചതോടെ നാളെ അവര്‍ രാജ്യത്തിന്റെ അധികാരസ്ഥാനത്തെത്തിയേക്കാം. കുടില്‍കെട്ടി കഴിയുന്ന ഈ വനവാസി സ്ത്രീയെ വിജയിപ്പിക്കേണ്ടതും അധികാരത്തിന്റെ ഭാഗമാക്കേണ്ടതും ആദിവാസികളുടെ മാത്രം കടമയല്ല. ഓരോ പൗരന്റെയും കടമയാണ്. നാം ഇനിയെങ്കിലും വോട്ട് ചെയ്യേണ്ടത് നമുക്കും നമ്മുടെ രാജ്യത്തിനും വേണ്ടിയായിരിക്കണം.
സുരേഷ് ബാബു കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: