വിശ്വാസപ്രമേയവും അവിശ്വസപ്രമേയവും നിയമസഭകളില്‍ അവതരിപ്പിക്കാറുണ്ട്. വിജയിച്ച ഒരു അവിശ്വാസ പ്രമേയത്തിന്റെ കഥ ഇങ്ങനെ. കേരള നിയമസഭയിലേക്കുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്നത് 1960 ലാണ്. വിമോചന സമരത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ്, പിഎസ്പി, മുസ്ലിംലീഗ് എന്നീ കക്ഷികള്‍ സംയുക്ത മുന്നണിയായി മത്സരിച്ചു ജയിച്ചു.
കോണ്‍ഗ്രസ് 63 സീറ്റ് നേടി. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം മൂന്നില്‍ ഒന്ന് സീറ്റായ 20 സീറ്റ് നേടിയ പിഎസ്പിക്ക് നല്‍കേണ്ടി വന്നു. പട്ടം താണുപിള്ളയാണ് മുഖ്യമന്ത്രിയായത്. ആര്. ശങ്കര്‍ ഡപ്യൂട്ടി മുഖ്യമന്ത്രിയായി. പി. റ്റി. ചാക്കോ, കെ. എ. ദാമോദര മേനോന് പി. പി. ഉമ്മര്‍കോയ, കെ. റ്റി. അച്ചുതന്, ഇ. പി. പൗലോസ്, കെ. കുഞ്ഞമ്പു, വി. കെ. വേലപ്പന് എന്നിവര്‍ കോണ്‍ഗ്രസ് മന്ത്രിമാരായി. സി. ദാമോദരന്‍ പോറ്റി, കെ.ചന്ദ്രശേഖരന് എന്നിവര്‍ പിഎസ്പി മന്ത്രിമാരായി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം ലീഗിന് മന്ത്രിസ്ഥാനം നല്‍കിയില്ല. പകരം കെ.എം. സീതി സാഹിബിനെ സ്പീക്കറാക്കി.
മന്ത്രിസഭയില്‍ ഇടം കിട്ടാതെ വന്ന പിഎസ്പി എംഎല്‍എ ആയിരുന്ന പി. കെ. കുഞ്ഞ് പറഞ്ഞു, താന്‍ ഒരു മുസ്ലിം സ്ത്രീയുടെ വയറ്റില്‍ ജനിച്ചത് കൊണ്ടാണ് എനിക്ക് മന്ത്രി സ്ഥാനം ലഭിക്കാതെ പോകാന്‍ കാരണം. ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഒതുക്കപ്പെട്ടതില്‍ വിഷമമുണ്ടായിരുന്ന ശങ്കര്‍ പറഞ്ഞത് ഞാന്‍ ഒരു ഈഴവ സ്ത്രീയുടെ വയറ്റില്‍ പിറന്നത് കൊണ്ടാണ് മുഖ്യമന്ത്രിയാകാതെ പോയതെന്നാണ്. 1962 ല്‍ പട്ടം താണുപിള്ള രാജിവെച്ചതിനെ തുടര്‍ന്ന് ശങ്കര്‍ കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി.
എന്നാല്‍ 1964 സെപ്തംബര്‍ എട്ടിന് പി. കെ. കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യപ്പെട്ടു. അതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ശങ്കര്‍ ഇങ്ങനെ പറഞ്ഞു. ഞാന്‍ ഞെളിഞ്ഞു നടക്കുന്നതില്‍ പരാതി ഉണ്ടെങ്കില്‍ എന്നെ സൃഷ്ടിച്ച ബ്രഹ്മാവിനോടാണ് അത് പറയേണ്ടത്. എന്റെ അനാട്ടമി തന്നെ അതാണ്. പ്രസംഗം എന്തായാലും കേരള സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ട 17 അവിശ്വാസ പ്രമേയങ്ങളില്‍ വിജയിച്ച ആദ്യത്തേതും അവസാനത്തെയും പ്രമേയമായിരുന്നു പി.കെ കുഞ്ഞിന്റെത്. ഫലം 23 മാസം പ്രായമുള്ള ശങ്കര്‍ മന്ത്രിസഭ നിലംപതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: