ചെന്നൈ: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും ഡി.എം.കെ നേതാവുമായ എന്‍.കെ.കെ.പി. രാജയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. തമിഴ്നാട്ടില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എഐഎഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരില്‍ ഡി.എം.കെ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.
മുന്‍ മന്ത്രിമാരായ വീരപാണ്ഡി എസ്. അറുമുഖന്, കെ. പൊന്മുടി, കെ.എന്‍. നെഹ്റു, എം.ആര്.കെ. പനീര്‍ശെല്‍വം, ടി.എം. അന്പരശന്, കെ.പി.പി സാമി, ദുരൈ മുരുകന്, കെ.കെ.എസ്.എസ്.ആര്. രാമചന്ദ്രന് എന്നിവര്‍ക്കെതിരെയും നടപടിയുണ്ടായി.
ഇവരുടെ വീടുകളും ഓഫിസുകളും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി കേസ് ചാര്‍ജ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: