തൃശൂര്‍: മദ്യലോബികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഇടതുപക്ഷത്തിന്റെ മദ്യ നയമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് അഭിപ്രായപ്പെട്ടു. തൃശൂര്‍ പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച പോരിന്റെ പൂരം സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാത്ത സംസ്ഥാന നേതൃത്വമാണ് സിപിഎമ്മിനുള്ളത്.
ബാറുടമകള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ക്കാണ് എല്‍ഡിഎഫ് മുന്‍ഗണന നല്‍കുന്നത്. കെ.ബാബുവും അടൂര്‍ പ്രകാശും അടക്കം പാര്‍ട്ടി നിര്‍ത്തിയ എല്ലാ സ്ഥാനാര്‍ത്ഥികളെയും പിന്തുണയ്ക്കുന്നതായും അവര്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും സുധീരന് പറഞ്ഞു. എന്നാല്‍ അവര്‍ ഇപ്പോള്‍ കുറ്റക്കാരല്ലെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
മദ്യ നയമാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയം. അഴിമതി എല്ലാക്കാലത്തും അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍ തങ്ങളുടെ കൂടെയുള്ളവര്‍ തെറ്റു ചെയ്താല്‍ കണ്ണടയ്ക്കുകയും മറ്റുള്ളവരുടെ തെറ്റിനെ എതിര്‍ക്കുകയും ചെയ്യുന്ന നിലപാട് മാറ്റണം. ആര്. ബാലകൃഷ്ണപിള്ളയെ അഴിമതിയുടെ പേരില്‍ ജയിലിലടച്ച എല്‍ഡിഎഫ് ഇപ്പോള്‍ പിള്ളയെ ഇരു കൈയും്യൂനീട്ടി സ്വീകരിച്ചിരിക്കുകയാണ്.
ഇതു തന്നെ അവരുടെ രാഷ്ട്രീയനയത്തിലെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷന്നെ പേരില്‍ അഴിമതി തുടച്ചു നീക്കുന്നതിനു സ്വതന്ത്ര സമിതി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിദേശ മദ്യ ഉപയോഗത്തില്‍ കുറവ് വന്നെങ്കിലും ബിയര്‍, വൈന്‍ തുടങ്ങിയവയുടെ ഉപയോഗം കൂടിയിരിക്കുകയാണെന്നും സുധീരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: