കൊച്ചി: കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ സംസ്കാരം നടക്കും മുമ്പേ വിവാദം ഉയരുന്നൂ. ബുധനാഴ്ച കോട്ടയത്ത് അന്തരിച്ച ടോംസിന്റെ സംസ്കാര കര്‍മ്മങ്ങള്‍ ഞായറാഴ്ചയാണ്. രോഗാതുരനായിരുന്ന ടോംസിനെ അവസാനകാലത്ത് സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടിട്ടു പോലും മുഖ്യമന്ത്രിയോ സഹമന്ത്രിമാരോ തയ്യാറായില്ലെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികള്‍ ആരോപിക്കുന്നു.
”മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ മുതലക്കണ്ണീരുമായി ടോംസിന്റെ ഭൗതിക ദേഹത്തില്‍ റീത്തുവെക്കാന്‍ വരില്ലെന്നു പ്രതീക്ഷിക്കുന്നു,’ അക്കാദമി സെക്രട്ടറി സുധീര്‍ നാഥ് പറഞ്ഞു.
കഴിഞ്ഞ 10 മാസത്തോളമായി ടോംസ് ബോധക്ഷയത്തിന് കോട്ടയത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ല. എല്ലാ ആഴ്ചയിലും വന്നുപോകുന്ന സ്ഥലം. പലവട്ടം അദ്ദേഹത്തോട് ആവശ്യപ്പെട്ടു ടോംസിനെ സന്ദര്‍ശിക്കാന്‍.
എന്നാല്‍ മുഖ്യമന്ത്രി തയ്യാറായില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അവിടത്തുകാരനാണ്, ഒന്നു കാണാന്‍ കൂട്ടാക്കിയില്ല. സാംസ്കാരിക മന്ത്രി കെ. സി. ജോസഫിനെക്കുറിച്ച് പറയുന്നില്ല. കേരളത്തിന്റെ സാംസ്കാരിക വകുപ്പിനു ശാപമാണ് ആ മന്ത്രി, സുധീര്‍ നാഥ് പറഞ്ഞു. അക്കാദമി ചെയര്മാന് കാര്‍ട്ടൂണിസ്റ്റ് പ്രസന്നനും ടോംസിനോട് അധികാരികള്‍ കാട്ടിയ അവഗണനയില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: