തൃശൂര്‍: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണലൂരില്‍ അക്രമം നടത്തുന്നത് സംബന്ധിച്ച് സിപിഎം നേതാക്കള്‍ ഫെയ്ബുക്കിലൂടെ ആശയവിനിമയം നടത്തിയതിന്റെ വിശദാംശങ്ങള്‍ സൈബര്‍സെല്ലിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മണലൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എ.എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ഇതിന് മുന്നോടിയെന്നോണം സിപിഎം നേതാവ് പി. ജയരാജന് മണ്ഡലത്തിലെത്തുന്നുണ്ട്.
ഫെയ്സ്ബുക്കിലൂടെ ആശയവിനിമയം നടത്തിയ സിപിഎം നേതാവും കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ പ്രമോദിന് സംഭവത്തിലും കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങളിലും ഉള്ള പങ്കിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പടുക്കുന്നതോടെ എന്‍ഡിഎ പ്രചാരണത്തില്‍ ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ഇത് കണ്ട് ചിലര്‍ ഇവിടെ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
ജില്ലയിലുടനീളം മുന്നണിയുടെ പ്രചാരണബോര്‍ഡുകളും മറ്റും വ്യാപകമായി നശിപ്പിക്കുകയാണ്. ഇതിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നിഷ്ക്രിയത്വം പാലിക്കുകയാണ്. കൊടുങ്ങല്ലൂരില്‍ ബിജെപി ജില്ലാ വൈസ്പ്രസിഡന്റിന്റെ വീട്ടില്‍ റെയ്ഡിന്റെ പേരില്‍ പോലീസ് തേര്‍വാഴ്ച്ചയാണ് നടന്നത്.
കയ്പമംഗലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന് തഷ്ണാത്തിനെതിരെയുണ്ടായ അക്രമവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ്. മുന്‍കൂട്ടി വിവരം നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഫെയ്സ്ബുക്കിലൂടെ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും രാധാകൃഷ്ണന് കൂട്ടിചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: