ന്യൂദല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ നല്കിയ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രണ്ടു ഘട്ടമായി നടത്തണമെന്ന ഉത്തരവു പിന്‍വലിക്കണമെന്നും ഒറ്റ ഘട്ടമായി ജൂലൈ 24നു പരീക്ഷ നടത്തണമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
നീറ്റ് നടത്തിപ്പിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ പ്രവേശന പരീക്ഷയ്ക്ക് ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പലേടത്തും പ്രവേശന പരീക്ഷ കഴിഞ്ഞു. ഇതിനിടെ വീണ്ടും ഒരു പരീക്ഷ എഴുതുന്നതിലും തുടര്‍ന്നുള്ള പ്രവേശന നടപടികളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശങ്കകള്‍ ഉണ്ടെന്നു റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.
മേയ് ഒന്ന് ഞായറാഴ്ച നടത്താനിരിക്കുന്ന പരീക്ഷ ഉപേക്ഷിക്കണമെന്നും ജൂലൈ 24ന് ഒറ്റ ഘട്ടമായി പരീക്ഷ നടത്തണമെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയില്‍ അറിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ നടത്തിയ പരീക്ഷ അസാധുവാക്കരുത്, ഇംഗ്ലിഷിനും ഹിന്ദിക്കും പുറമേ പ്രാദേശിക ഭാഷകളും അംഗീകരിക്കണമെന്നും ആവശ്യമുണ്ട്. സത്യവാങ്മൂലം ഇന്നു വൈകിട്ടു മൂന്നിനു കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: