കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ ബേപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വ. കെ.പി. പ്രകാശ് ബാബു, കോഴിക്കോട് സൗത്ത് മണ്ഡലം ബിഡിജെഎസ് സ്ഥാനാര്‍ത്ഥി സതീഷ് കുറ്റിയില്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
അഡ്വ. പ്രകാശ്ബാബു വരണാധികാരി ജില്ലാ ഡെപ്യൂട്ടി പഞ്ചായത്ത് ഓഫീസര്‍ എം. എഫ് അബ്ദുള്‍ ജവാദ് മുമ്പാകെയാണ് പത്രിക മര്‍പ്പിച്ചത്. ബിജെപി ജില്ലാ സെക്രട്ടറി സി. അമര്‍നാഥ്, ട്രഷറര്‍ ടി. വി. ഉണ്ണികൃഷ്ണന് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.പി. വേലായുധന്, എ.വി. ചന്ദ്രന്, പി. മോഹനന് മാസ്റ്റര്‍, എം.വി ഗോകുല്‍ദാസ്, മണ്ഡലം പ്രസിഡന്റ് സിദ്ധാര്ത്ഥന്, മണ്ഡലം സെക്രട്ടറി സ്മിജിത്ത്, നാരങ്ങയില്‍ ശശിധരന്, പട്ടയില്‍ ലളിത എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
5400 രൂപയാണ് പ്രകാശ് ബാബുവിന്റെ ആസ്തി. ഭാര്യയുടെ പേരില്‍ 477300 രൂപയുടെ ആസ്തിയുണ്ട്. സ്ഥാനാര്‍ത്ഥിയുടെ കൈവശം 5000 രൂപയും ഭാര്യയുടെ കൈവശം 25000 രൂപയുമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ ബാങ്ക് നിക്ഷേപത്തില്‍ 400 രൂപയും ഭാര്യയുടെ കൈവശം 92 ഗ്രാം സ്വര്‍ണ്ണവുമുണ്ട്.
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി ഛായാചിത്രത്തനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി പുറപ്പെട്ടത്. എരഞ്ഞിപ്പാലത്തു നിന്നും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥി കലക്ടറേറ്റ് പടിക്കല്‍ എത്തിയത്. രാവിലെ ചെറുവണ്ണൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയിരുന്നു.
കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി സതീഷ് കുറ്റിയില്‍ വരണാധികാരി സി. ബാലകൃഷ്ണന് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. ബിജെപി നേതാക്കളായ ടി. വി. ഉണ്ണികൃഷ്ണന്, അജിത്കുമാര്‍, നമ്പിടി നാരായണന്, കെ.പി. ശിവദസാന്, ബി.കെ. പ്രേമന്, ബിഡിജെഎസ് നേതാക്കളായ ഉണ്ണികൃഷ്ണന് കരിപ്പാളി, രാജീവ്, ജനാര്ദ്ദനന്, പി.സി. അശോകന്, എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: