കോഴിക്കോട്: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ഇഎസ്ഐ പദ്ധതി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം കേരളത്തില്‍ നടപ്പാക്കണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് വി. രാധാകൃഷ്ണന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവന്‍ തയ്യല്‍ തൊഴിലാളികളെയും ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും പെന്ഷന് ഉള്‍പ്പെടെയുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള തയ്യല്‍ തൊഴിലാളി സംഘം (ബിഎംഎസ്) കോഴിക്കോട് ജില്ലാ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ താല്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയും വികസന മുരടിപ്പ് സൃഷ്ടിക്കുകയും ചെയ്ത ഇടത്വലത് മുന്നണികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ കാലഘട്ടത്തില്‍ അവരുടെ തൊഴില്‍ നയം വ്യക്തമാക്കണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് ഇ. ദിവാകരന് അധ്യക്ഷത വഹിച്ചു.ജനറല്‍സെക്രട്ടറി വി.ചന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ വി. മിനി വരവ്ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, ദേവു ഉണ്ണി, റീന സഹദേവന്, പി.പരമേശ്വരന്, കെ.ജഗത്ത്, കെ.കെ. പ്രേമന്, കെ.ഗീത, ടി.കെ. പത്മിനി, ടി.രജനി, പി.ബിന്ദു, വി.പി. മിനി, ഐ.ശശിധരന്, പി.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു പുതിയഭാരവാഹികള്‍: ഇ.ദിവാകരന്(പ്രസിഡന്റ്), റീന സഹദേവന്,ടി.കെ. പത്മിനി, ഐ. ശശിധരന്, വിമല, ബിന്ദു പി(വൈസ്പ്രസിഡന്റുമാര്‍), വി.ചന്ദ്രന്(ജനറല്‍സെക്രട്ടറി), പി.രാജന്, രജനി.ടി, അനിത.സി, സിന്ധു ദിലീപ്, ഷീബ, മിനി വി.പി(സെക്രട്ടറിമാര്‍), വി.മിനി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: