ആദ്യം ഒ.രാജഗോപാല്‍ മധ്യപ്രദേശ് വഴി രാജ്യസഭയില്‍. ഇപ്പോള്‍ ഇതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്പര്യപ്രകാരം സുരേഷ് ഗോപിയും രാജ്യസഭയില്‍. ഇടതും വലതുമായി പത്തിരുപത് എം.പി.മാരെ പത്തിരുപത് വര്‍ഷങ്ങള്‍ തെരഞ്ഞെടുത്ത് വിട്ടിട്ട് ചെയ്യാത്ത കാര്യങ്ങളാണ് കേരളത്തിനുവേണ്ടി രാജേട്ടന് എന്ന് എല്ലാവരും വിളിക്കുന്ന ഒ. രാജഗോപാല്‍ രണ്ടോ മൂന്നോ വര്‍ഷം വാജ്പേയ് മന്ത്രിസഭയില്‍ സഹമന്ത്രിയായി ഇരുന്നുകൊണ്ട് ചെയ്തത്. ഒ. രാജഗോപാലിന്റെ പാത പിന്തുടരും എന്നാണ് സുരേഷ് ഗോപി ആദ്യമേ പറഞ്ഞത്. ഇത് കേരളം ആണ്, അക്കൗണ്ട് തുറക്കാന്‍ സമ്മതിക്കില്ല എന്നാണ് ഇവിടുത്തെ ജനനായകരുടെ പരസ്യ പ്രഖ്യാപനം. അതിന് കാത്തുനില്‍ക്കാതെയാണ് പ്രധാനമന്ത്രിതന്നെ ഒരു അക്കൗണ്ട് അങ്ങ് തുറന്ന് തന്നത്. ബാക്കി പതിനാറാം തീയതി കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ. എന്നിട്ടുവേണം തിരുവനന്തപുരത്ത് നിന്ന് ഒരു കേന്ദ്രമന്ത്രിയെ കാണാന്‍. ഇപ്പോള്‍ നടന്നില്ലെങ്കില്‍ പിന്നെ പത്തിരുപത് വര്‍ഷത്തേക്ക് ചിലപ്പോള്‍ കേരളത്തിന് കേന്ദ്ര മന്ത്രി ഇല്ലാതെയും വന്നേക്കാം.
വി. സലിം കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: