ആലപ്പുഴ: പശ്ചിമ ബംഗാള്‍ മോഡല്‍ ആലപ്പുഴയിലും നടപ്പിലാകുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി. സിപിഎം, കോണ്‍ഗ്രസ്സ് കൂട്ട്കെട്ട് ആലപ്പുഴയില്‍ പരസ്യമായ രഹസ്യമായി മാറുന്നു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലാണ് സിപിഎം കോണ്‍ഗ്രസ്സ് കൂട്ട്കെട്ട്. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലാണ് സിപിഎം കോണ്‍ഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ടെന്ന് ബിജെപി കുറ്റപ്പെടുത്തി. ആലപ്പുഴയിലുംഅമ്പലപ്പുഴയിലും സിപിഎമ്മിന് കോണ്ഗ്രസ്സുകാര് വോട്ട് ചെയ്യും. ഹരിപ്പാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്ക് മറിച്ച് വോട്ട് ചെയ്യാനും സിപിഎം ധാരണയായി. പശ്ചിമ ബംഗാളില്‍ സിപിഎം- കോണ്‍ഗ്രസ്സ് നേതാക്കള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഇരു പാര്‍ട്ടിയുടെ നേതാക്കളും പലതവണ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയേയും സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയേയും ഒരുമാലയിട്ട് സ്വീകരിച്ചു. അതിനുശേഷം ഒന്നിച്ച് തങ്ങള്‍ കൂട്ടുകക്ഷിഭരണം സൃഷ്ടിക്കണമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ആ സാഹചര്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി സജിചെറിയാനും ഡിസിസി പ്രസിഡന്റ് എ. എ. ഷുക്കൂറും എന്നാണ് ഒന്നിച്ച് വേദി പങ്കിടുന്നതെന്നും, ഒരു മാലക്കുള്ളില്‍ സ്വീകരിക്കുന്നത് എന്നാണെന്നറിയാനനും ആഗ്രഹമുണ്ട്. ഇരുനേതാക്കളും നയം വ്യക്തമാക്കണമെന്നും ബിജെപി മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: