ന്യൂദല്‍ഹി: ഇന്ത്യന്‍ വായുസേനയ്ക്ക് പുതിയ കരുത്ത് പകര്‍ന്ന് ഡെസോ റാഫാല്‍ എത്തുന്നു. ഫ്രാന്‍സില്‍ നിന്നാണ് ഇന്ത്യ ഈ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. 126 വിമാനങ്ങളാണ് ഇന്ത്യന്‍ വായുസേനയുടെ ഭാഗമാവുക. കരാര്‍ പ്രകാരം 18 വിമാനങ്ങള്‍ ഫ്രാന്‍സ് നിര്‍മ്മിച്ച് നല്‍കും. ശേഷിക്കുന്ന വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയ്റോ നോട്ടിക്കല്‍ ലിമിറ്റഡില്‍ നിര്‍മ്മിക്കും.
മണിക്കൂറില്‍ 2130 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന റാഫാലിനെ റെഡാര്‍ കണ്ണുകള്‍ക്ക് കണ്ട് പിടിക്കാന്‍ കഴിയില്ല. ഒമ്പത് ടണ്‍ ബോംബ് വര്‍ഷിക്കാന്‍ കഴിയുന്ന റാഫാലിന് മിസൈലുകളും വിക്ഷേപിക്കാന്‍ കഴിയും. കരാര്‍ ഒപ്പിട്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 18 വിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭ്യമാകും.
നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ സുഖോയ്, മിഗ്, മിറാഷ്, ജാഗ്വര്‍ വിമാനങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ ഡെസോ റാഫാലും അടുത്തു തന്നെ ചേരും. ഏകദേശം 90,000 കോടി രൂപയാണ് വിമാനങ്ങള്‍ക്കായി ഫ്രാന്‍സിന് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: