ന്യൂദല്‍ഹി: ഭാരതവും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി കവാടമായ വാഗാ അതിര്‍ത്തിയില്‍ 350 അടിയുള്ള കൂറ്റന്‍ ദേശീയ പതാക സ്ഥാപിക്കാന്‍ ഭാരതം ഒരുങ്ങുന്നു. 2017 ജനുവരിയില്‍ പതാക ഉയര്‍ത്താനാണ് ബിഎസ്എഫ് പദ്ധതി.
പാക്കിസ്ഥാനിലെ ലാഹോറില്‍നിന്നും നോക്കിയാല്‍ പതാക കാണാന്‍ കഴിയുമെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു. പുതുതായി സ്ഥാപിക്കുന്ന പതാക രാജ്യത്തിന്റെ അഭിമാന സ്തംഭമായി മാറുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥനായ അശോക് കുമാര്‍ പറഞ്ഞു.
വാഗ അതിര്‍ത്തിയിലേക്കു അമൃത്സറില്‍നിന്നും ലാഹോറില്‍നിന്നും 18 കിലോമീറ്ററാണുള്ളത്. പതാകതാഴ്ത്തല്‍ ചടങ്ങുവീക്ഷിക്കാന് ജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഗാലറിയുടെ വലിപ്പം വര്‍ധിപ്പിക്കാനും ആലോചനയുണ്ട്.
നിലവില്‍ ഏറ്റവും വലിയ ദേശീയ പതാകയുള്ളത് ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ്. ഇവിടെ 293 അടി വലിപ്പമുള്ള പതാകയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: