ആലപ്പുഴ: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി 98 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമായ ഇന്നലെ മാത്രം ഒന്‍പത് നിയോജക മണ്ഡലങ്ങളിലുംകൂടി 49 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. അരൂര്‍ മണ്ഡലതതില്‍ 12 പേരും ചേര്‍ത്തലയില്‍ ഒന്‍പത് പേരും ആലപ്പുഴയില്‍ ഒന്‍പത് പേരും അമ്പലപ്പുഴയില്‍ 12 പേരും കുട്ടനാട്ടില്‍ 12 പേരും ഹരിപ്പാട് 16 പേരും കായംകുളത്ത് 11 പേരും മാവേലിക്കരയില്‍ ഒന്‍പത് പേരും ചെങ്ങന്നൂരില്‍ എട്ട് പേരുമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
അരൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്നലെ സക്കറിയ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായും ഫൈസല്‍ പിഡിപിയുടെ സ്ഥാനാര്‍ത്ഥിയായും രാജശേഖരന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും ഷിബുലാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും എ.വൈ. ബഷീര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും പത്രിക നല്കി.
ചേര്‍ത്തല മണ്ഡലത്തില്‍ കെ.വി. ജോസഫ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും രാജീവന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും ശരത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും പത്രിക നല്കി.
ആലപ്പുഴ മണ്ഡലത്തില്‍ മുജീബ് കോയ പിഡിപി സ്ഥാനാര്‍ത്ഥിയായും കെ.പി. പ്രേംജി തൃണമൂല്‍കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും പ്രശാന്ത് സ്വതന്ത്രനായും പത്രിക നല്കി.
അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ഷെയ്ക്ക് പി. ഹാരിസ് ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥിയായും പി.ജെ. ജോണ്‍ ബ്രിട്ടോ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായും ജോസഫ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും പി.ജി. സുഗുണന് സ്വതന്ത്രനായും പത്രിക നല്കി.
കുട്ടനാട് മണ്ഡലത്തില്‍ തോമസ് കെ.തോമസ് എന്‍സിപിയ്ക്ക് വേണ്ടിയും മോഹനന് സ്വതന്ത്രനായും അജിത്ത് പി. വര്‍ഗ്ഗീസ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായും പുള്ളിക്കണക്ക് തെക്കേമാങ്കുഴി പുത്തന്‍വീട്ടില്‍ സുഭാഷ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായും മാവേലിക്കര കൊട്ടാര്കാവ് ആലുംപറമ്പില്‍ സുരേഷ് ബാബു ബിഡിജെഎസിനുവേണ്ടിയും സനില്‍ പി.എം. ബിഎസ്പി സ്ഥാനാര്‍ത്ഥിയായും ജോസഫ് സ്വതന്ത്രനായും സുഭാഷ് വേലു സ്വതന്ത്രനായും പത്രിക നല്കി.
ഹരിപ്പാട് മണ്ഡലത്തില്‍ ചെന്നിത്തല തൃപ്പെരുംന്തുറ കിഴക്കേതില്‍ കോട്ടൂര്‍വീട്ടില്‍ രമേശ് ചെന്നിത്തല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും രാജേന്ദ്രന് പിഡിപി സ്ഥാനാര്‍ഥിയായും സിദ്ധാര്ഥന് സ്വതന്ത്രനായും പ്രദീപ് കുമാര്‍ സ്വതന്ത്രനായും സതീഷ് കുമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും പ്രസൂല്‍ ഡി. പ്രകാശ് സ്വതന്ത്രനായും പ്രസാദ് സ്വതന്ത്രനായും പത്രിക നല്കി.
കായംകുളം മണ്ഡലത്തില്‍ എം. ലിജു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും അബ്ദുള്‍ നാസര്‍ കുഞ്ഞ് പിഡിപി സ്ഥാനാര്‍ത്ഥിയായും പി. അജിത്ത് സ്വതന്ത്രനായും ബാബുജാന് സിപിഎമ്മിനുവേണ്ടിയും ലിജു സ്വതന്ത്രനായും പി. മണിയപ്പനാചാരി സ്വതന്ത്രനായും ജി. വീണ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും കായംകുളം ചിറക്കടവം വെളിയില്‍ പ്രദീപ് കുമാര്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായും പ്രതിഭ സ്വതന്ത്രയായും നാമനിര്‍ദേശ പത്രിക നല്കി.
മാവേലിക്കര മണ്ഡലത്തില്‍ ബൈജു രാജന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും ആലുവ സൗത്ത് വാഴക്കുളം വേണാട്ടുപാടം ടി. എം. വേലായുധന് ബിജെപി സ്ഥാനാര്‍ത്ഥിയായും രജനി കോണ്‍ഗ്രസിനുവേണ്ടിയും തട്ടാരമ്പലം കണ്ടിയൂര്‍ കിഴക്കന്‍വേലിയില്‍ ജെ. ജയശ്രീ ബിജെപിക്കുവേണ്ടിയും അരുണ്‍കുമാര്‍ സിപിഎമ്മിനുവേണ്ടിയും അജീഷ് കുമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടിയും കെ.സുരേഷ് ബിഎസ്പിക്കുവേണ്ടിയും പത്രിക നല്കി.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അഡ്വ. വിശ്വംഭര പണിക്കര്‍ സിപിഎമ്മിനുവേണ്ടിയും പാണ്ടനാട് മുതവഴി മുത്തേടത്ത് ഗോപകുമാര്‍ ബിജെപിക്കുവേണ്ടിയും അലക്സ് ബിഎസ്പിക്കുവേണ്ടിയും പത്രിക നല്കി.
നാലു മണ്ഡലങ്ങളില്‍ അപരന്മാര്
ആലപ്പുഴ: ഇത്തവണ തെരഞ്ഞെടുപ്പില്‍ അപരന്മാരെ ഒഴിവാക്കുമെന്ന് ഇടതു വലതു മുന്നണികള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ തട്ടിപ്പായി മാറി. ജില്ലയില്‍ നാലു മണ്ഡലങ്ങളില്‍ അപരന്മാരെ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിന്റെ ശോഭ കെടുത്തുന്നത്. ഹരിപ്പാട് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെയാണ് അപരനുള്ളത്. കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അപരനുണ്ട്. ചേര്‍ത്തലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് അപരന്. കായംകുളത്താകട്ടെ ഇടതു വലതു സ്ഥാനാര്‍ത്ഥികള്‍ക്ക് അപരനുണ്ടെന്നതാണ് പ്രത്യേകത
ഇത്തവണ
റിബലുകള്‍ രണ്ട്
ആലപ്പുഴ: ജില്ലയിലെ ഒന്‍പതു നിയോജകമണ്ഡലങ്ങളിലായി രണ്ടു റിബലുകള്‍ മാത്രമാണ് മത്സരരംഗത്തുള്ളത്. ചെങ്ങന്നൂരില്‍ മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു റിബലായും കുട്ടനാട്ടില്‍ ജോസ് കോയിപ്പള്ളി മാണികോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു റിബലായുമാണ് മത്സരരംഗത്തുള്ളത്. ഇരുവര്‍ക്കുമേലും മത്സരരംഗത്തുനിന്നും പിന്മാറാന് കടുത്ത സമ്മര്‍ദ്ദമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: