ബത്തേരി: മുത്തങ്ങ സമരാഗ്നിയില്നിന്ന് കരുത്താര്‍ജ്ജിച്ച് സി.കെ. ജാനു എന്ന ഗോത്ര സമരനായിക ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വനവാസികളുടെ വിശ്വാസങ്ങള്‍ മുറുകെപിടിച്ചാണ് ജാനു അടര്‍ക്കളത്തിലിറങ്ങിയത്. ഗോത്രാചാരപ്രകാരമുള്ള പൂജാവിധികള്‍ക്ക് ശേഷമാണ് പത്രിക സമര്‍പ്പിച്ചത്. ഗോത്രമൂപ്പന് ചന്ദ്രന് കാര്യമ്പാടി ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
സി.കെ. ജാനുവിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജെആര്‍എസ് പ്രഖ്യാപനത്തിന് മുന്‍പും ഗോത്രാചാരപ്രകാരമുള്ള പൂജകള്‍ നടന്നു. ഗോത്രമൂപ്പന്മാരുടെ അകമഴിഞ്ഞ പിന്തുണയുണ്ട് ജാനുവിന്. ബത്തേരിയിലെ പരമ്പരാഗത എല്‍ഡിഎഫ്-യുഡിഎഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ ജാനു എന്ന സമര നായികക്ക് കഴിഞ്ഞു. ജാനുവിന്റെ രണ്ടാംഘട്ട പ്രചാരണം ആരംഭിക്കുമ്പോള്‍ ഇടത്-വലത് ക്യാമ്പുകള്‍ അങ്കലാപ്പിലാണ്.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് കല്‍പ്പറ്റയില്‍ നടന്ന പ്രകടനത്തില്‍ നൂറ് കണക്കിന് ഗോത്രാംഗങ്ങളാണ് അണിനിരന്നത്.
ജെആര്‍എസ് സംസ്ഥാന വര്‍ക്കിങ് ചെയര്മാന് ഇ.പി. കുമാരദാസ്, ബിജെപി കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹന്‍ മാസ്റ്റര്‍. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.എം. ഷാജി, ബിജെപി ജില്ലാ കമ്മിറ്റിയംഗം പി.സി. ഗോപിനാഥ്, എന്നിവരോടൊപ്പമാണ് ജാനു പത്രിക സമര്‍പ്പിച്ചത്. ജില്ലയുടെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളില്‍നിന്ന് നൂറ്കണക്കിന് ഗോത്രമഹാസഭാ പ്രവര്‍ത്തകര്‍ സി.കെ. ജാനുവിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബത്തേരിയില്‍ എത്തിയിട്ടുണ്ട്.
പാരമ്പര്യം മുറുകെ പിടിച്ചുള്ള ജാനുവിന്റെ പ്രവര്‍ത്തനത്തിന് കരുത്തേകുകയാണ് ജില്ലയിലെ ഗോത്രകുലമൊന്നാകെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: