കൊച്ചി: ജല അതോറിട്ടിയുടെ വൈദ്യുതി കുടിശിക സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. 250 കോടി രൂപയുടെ കുടിശിക അടയ്ക്കുമോ എന്നത് സംബന്ധിച്ചാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്. ജല അതോറിട്ടി വരുത്തിയ വന്‍ കുടിശിക പിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
750 കോടിയോളം രൂപയാണ് ജല അതോറിട്ടി നല്‍കാനുള്ളത്. ഇതില്‍ 500 കോടി രൂപ എഴുതിത്തള്ളി. ബാക്കി ശേഷിക്കുന്ന 250 കോടി രൂപ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കെ.എസ്.ഇ.ബി ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.
ഈ തുക തത്ക്കാലം സര്‍ക്കാര്‍ നല്കിയ ശേഷം പിന്നീടത് ജല അതോറിട്ടിയില്‍ നിന്നും തിരിച്ച് പിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ എന്ന് അഡ്വക്കേറ്റ് ജനറല്‍ മൂന്നാം തീയതിക്കകം അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: