പാർട്ടി സമ്മേളനങ്ങളിൽ ഭഗത്സിങ്ങിന്റെ ചിത്രം വച്ച ഫ്ലെക്സുകൾ കാണുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ച് അറിയാൻ ചരിത്ര കുതുകികള്‍ക്ക് സ്വാഭാവികമായും താത്പര്യം ഉണ്ടാവും. കാരണം പില്ക്കാലത്ത് പാര്‍ട്ടി ആ അധ്യായങ്ങളെ കുറിച്ച് നിഗൂഡമായ മൗനം പാലിച്ചു എന്നത് തന്നെ.
ആ മൗനം തന്നെയാണ് അതിനുള്ളിലേക്ക് ചുഴിഞ്ഞു നോക്കാൻ ഇത് എഴുതുന്നയാളെയും പ്രേരിപ്പിച്ചത്. എന്റെ അന്വേഷണങ്ങളിൽ അനാവൃതമായ കാര്യങ്ങൾ ചരിത്ര കുതുകികള്‍ക്കായി ഇവിടെ കുറിക്കട്ടെ.
ദേശീയത എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അജ്ഞാതമായ അപരിചിതമായ കാര്യം ആയിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ദേശീയതയെക്കാൾ എന്നും പ്രാമുഖ്യം പാർട്ടി ആദർശങ്ങൾക്കായിരുന്നു. സ്വാതന്ത്ര്യ സമരത്തെ കുതികാൽ വെട്ടിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. സ്വാതന്ത്ര്യ സമരത്തിലെ ഓരോ സുപ്രധാന സംഭവങ്ങളെയും സമര സേനാനികളെയും പാര്‍ട്ടി എങ്ങനെയാണ് കണ്ടിരുന്നത് എന്ന് നോക്കിയാൽ ഇത് വ്യക്തമാവും.
1. നേതാജി : നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് “നമ്മുടെ നേതാവല്ലി ചെറ്റ, ജപ്പാൻകാരുടെ കാൽ നക്കി ” എന്നാണു 1943 ലെ ദേശാഭിമാനിയിൽ ചെറുകാട് എഴുതിയത്
2. “അധോഗതിക്കു കാരണക്കാരായ കുരുടന്മാരായ മിശിഹാക്കൾ ” എന്നാണ് ഗാന്ധിജിയും നേതാജിയെയും കമ്മ്യൂണിസ്റ്റുകൾ വിശേഷിപ്പിച്ചത്
3. ക്വിറ്റ് ഇന്ത്യാ സമരം “ബൗദ്ധിക പാപ്പരത്തം ” ആയിട്ടാണ് പാർട്ടി കണക്കാക്കിയത്
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ അതി പ്രധാനമായ രണ്ടു സംഭവങ്ങളിൽ എന്തായിരുന്നു പാർട്ടിയുടെ ഔദ്യോഗിക നിലപാട് എന്ന് നോക്കാം
ക്വിറ്റ് ഇന്ത്യാ സമരം
“കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ ഒമ്പത് ദിവസത്തെ പ്രയത്ന ശേഷമുള്ള ഗർഭമലസിപ്പിക്കൽ “എന്നാണു നീണ്ട ഒമ്പത് ദിവസത്തെ സമ്മേളനത്തിന് ശേഷം ഐഎന്‍സി വർക്കിംഗ് കമ്മിറ്റി പാസാക്കിയ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ പാർട്ടി മുഖപത്രമായ ‘പീപ്പിൾസ് വാർ ‘ വിശേഷിപ്പിച്ചത്. തന്റെ 120 പേജ് പ്രവർത്തന റിപ്പോർട്ടിൽ അന്നത്തെ സിപിഐ ജനറൽ സെക്രടറി ആയിരുന്ന പി.സി ജോഷി ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ തങ്ങള്‍ എന്തെല്ലാം ചെയ്തു എന്ന് വ്യക്തമായും വിശദമായും പറയുന്നുണ്ട്. ഒളിവിലുള്ള സ്വാതന്ത്ര്യ സമര സേനാനികളെ കണ്ടുപിടിക്കാൻ ഇൻഫൊർമർമാരായും കമ്മ്യൂണിസ്റ്റുകൾ പ്രവര്‍ത്തിച്ചിരുന്നു . ബ്രിട്ടീഷ് സർക്കാരാവട്ടെ തങ്ങളുടെ തടവിലുള്ള കമ്മ്യൂണിസ്റ്റുകളെ വിട്ടയച്ച് അവരെ കോണ്‍ഗ്രസിനു എതിരെ പ്രവര്‍ത്തിക്കാൻ ഉപയോഗിച്ചു . ബി.ടി രണദിവെ , ആര്.എസ് നിമ്പകർ, എസ്.ജി പഠ്കർ തുടങ്ങിയവർ ഇങ്ങനെ വിട്ടയച്ചവരിൽ പെടും . ഇതിനു പ്രത്യുപകാരമായി പഞ്ചാബിൽ സര്‍ക്കാരുമായി സഹകരിച്ച് ഗറില്ല ക്യാമ്പ് നടത്താമെന്ന് പി.സി ജോഷി കേന്ദ്ര ആഭ്യന്തര സെക്രട്ടറി റെജിനാൾഡ് മാക്സ് വെൽ നു വാക്ക് കൊടുത്തു. നേതാജി, ജയപ്രകാശ് നാരായണ്‍, രാം മനോഹർ ലോഹ്യ തുടങ്ങിയ നേതാക്കളെ തള്ളിപ്പറഞ്ഞും അപകീർത്തി പ്പെടുത്തിയും തങ്ങൾ എത്ര വലിയ ആവശ്യകതയാണ് എന്ന് തെളിയിക്കാൻ ജോഷി കഠിനമായി യത്നിച്ചു
ബ്രിട്ടനിലെ രാജകുമാരനേക്കാൾ വലിയ രാജ ഭക്തിയാണ് കമ്മ്യൂണിസ്റ്റുകൾ പ്രദർശിപ്പിച്ചിരുന്നത്.
ജിന്നയുടെ ദ്വിരാഷ്ട്ര വാദം – പാകിസ്ഥാന്റെ പിറവി
ഭാരതം ഒരിക്കലും ഒരു ഏകീകൃത രാഷ്ട്രം ആയിരുന്നില്ല എന്നും ഒരുകൂട്ടം രാജ്യങ്ങളുടെ കൂട്ടായ്മ ആയിരുന്നവെന്നും അതുകൊണ്ട് തന്നെ ജിന്നയുടെ പാകിസ്ഥാൻ വാദം തികച്ചും ജനാധിപത്യപരം ആണെന്നും ആയിരുന്നു പാർട്ടി നിലപാട്. ഇതിനെ പിന്തുണക്കാൻ 1943 ഏപ്രിൽ 13 നു ബോംബെ കമ്മിറ്റിയിൽ ലീഗിന്റെ ദ്വിരാഷ്ട്ര വാദത്തെ തത്ത്വത്തിൽ അംഗീകരിക്കുന്നതായി പ്രമേയം പാസ്സാക്കാനും പാർട്ടി മടിച്ചില്ല.
മറ്റു നിലപാടുകൾ
1948 ലെ കൽക്കട്ടാ തിസീസ്: അവിടയാണു ബി.ടി രണദിവേ, ചൈനീസ് മോഡലിലുള്ള, വിപ്ലവവും, ഭരണം പിടിച്ചെടുക്കലും ആഹ്വാനം ചെയ്തത്…. തുടർന്നാണു കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചതും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു പിന്നിലുമുണ്ട് ഒരു ദേശദ്രോഹ യാഥാർത്ഥ്യം. 1964 ലെ ചൈനാ യുദ്ധ കാലത്ത്, ഇപ്പോഴത്തെ സിപിഎം വിഭാഗത്തിന്റെ പ്രതീക്ഷ, ചൈന ഇന്ത്യ പിടിച്ചെടുത്ത്, അവരെ അധികാരം ഏൽപിച്ച് കൊടുക്കും എന്നായിരുന്നു. റഷ്യൻ ചായ്വിൽ നിന്ന സിപിഐ വിഭാഗം അതിനെ എതിർത്തു. ഒന്നും നടന്നില്ല. അവിടുന്ന് തുടങ്ങിയ പോര്, ആ വർഷം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിൽ അവസാനിച്ചു.
സ്വാതന്ത്ര്യത്തിനു മുൻപ് ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത ദേശ വിരുദ്ധ നിലപാടുകൾ, ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രാപ്തിയെ അംഗീകരിക്കാൻ വൈമുഖ്യം കാണിച്ച്, ഇന്ത്യ – ചൈനാ യുദ്ധത്തിൽ ചൈനയുടെ പക്ഷത്തുനിന്ന്, 1975 ൽ അടിയന്തരാവസ്ഥക്ക് അനുകൂല നിലപാടെടുത്ത്, രണ്ടാം പൊഖ്റാൻ ആണവ പരീക്ഷണത്തെ വിമര്‍ശിച്ച് ഇന്നും തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: