ആലപ്പുഴ: തകഴി വിരുപ്പാല ഭാഗത്തെ കടയില്‍ നിന്ന് ഏകദേശം 2,000 പായ്ക്കറ്റോളം നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടി. തകഴി വിരുപ്പാല എസ്എന്‍ഡിപി ശാഖയ്ക്ക് സമീപം വീടിനോട് ചേര്‍ന്ന് നടത്തിവരുന്ന പലചരക്ക് കടയുടെ പുറകിലുള്ള രഹസ്യമുറിയില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. കട ഉടമ തകഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ തൈച്ചിറയില്‍ യശോധര (56)നെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഡിവൈഎസ്പി എം.ഇ. ഷാജഹാന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ സിഐ എസ്. സാനി, എസ്ഐ മാരായ എം.എസ്. ജയന്, അപ്പുക്കുട്ടന് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അമ്പലപ്പുഴ, തകഴി പ്രദേശങ്ങളിലെ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് പുകയില ഉല്പന്നങ്ങള് വ്യാപകമായി വില്‍ക്കുന്നതായി ആലപ്പുഴ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഏതാനും ദിവസങ്ങളായി സ്ഥാപനവും പരിസരവും നിരീക്ഷിച്ചു വരികയായിരുന്നു. കടയ്ക്കുള്ളില്‍ അലൂമിനിയം കലങ്ങളിലും, ചാക്കിലുമായാണ് പുകയില ഉല്പന്നങ്ങള് സൂക്ഷിച്ചിരുന്നത്.
അമ്പലപ്പുഴ, തകഴി മേഖലകളിലെ മറ്റ് കച്ചവടക്കാര്‍ക്ക് മൊത്തമായും. ചില്ലറയായും വില്‍ക്കുന്നതിനാണ് പുകയില ഉല്പന്നങ്ങള് സൂക്ഷിച്ചിരുന്നത്. പ്രതിക്കെതിരെ ഇതിനുമുന്‍പും അനധികൃതമായി പുകയില ഉല്പന്നങ്ങള് സൂക്ഷിച്ചതിന് കേസ്സെടുത്തിട്ടുണ്ട്. സിപിഒമാരായ മധു, പോള്‍, ഹാഷിര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: