തൃപ്പൂണിത്തുറ: ബിജെപിയും കേന്ദ്രത്തിലെ എന്‍ ഡി എ സര്‍ക്കാരും ചെയ്യുന്ന നല്ല കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഭയപ്പാടിലെന്ന് പി പി മുകുന്ദന്. തൃപ്പൂണിത്തുറ ബി ജെ പി സ്ഥാനാര്‍ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് പള്ളുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അമിത് ഷായും പ്രചാരണത്തിന് കേരളത്തിലെത്തുന്നതിന്റെ അപകടം കോണ്‍ഗ്രസിനാണെന്നും മുകുന്ദന് പറഞ്ഞു.
ബിജെപി നേതാക്കള്‍ വരുന്നതില്‍ അപകടമുണ്ടെന്ന എ കെ ആന്റണിയുടെ പരാമര്‍ശത്തിനായിരുന്നു മുകുന്ദന്റെ മറുപടി. ജനങ്ങള്‍ കൂടുതലായി ബി ജെ പി യിലേക്ക് ആകൃഷ്ടരാകുന്നതിന്റെ അപകടം തങ്ങള്‍ക്കാണെന്നു കോണ്‍ഗ്രസ് തിരിച്ചറിയുന്നു. 10 കൊല്ലം കൊണ്ട് എട്ട് യു ഡി എഫ് മന്ത്രിമാര്‍ ഉണ്ടായിട്ടും ചെയ്യാത്ത വികസനമാണ് ഒറ്റ മന്ത്രിയും കേരളത്തില്‍ നിന്നില്ലാഞ്ഞിട്ടും മോദി സര്‍ക്കാര്‍ കേരളത്തിന് വേണ്ടി നടപ്പാക്കുന്നത്. ഇതിന് മുന്‍പ് ഇത് പോലെ വികസനം ഉണ്ടായത് ഒ. രാജഗോപാല്‍ മന്ത്രിയായിരുന്നപ്പോഴാണ്. പറവൂരില്‍ വെടിക്കെട്ടപകടം ഉണ്ടായപ്പോള്‍ മണിക്കൂറുകള്‍ക്കകം സ്ഥലത്തെത്തിയ ഇത് പോലൊരു പ്രധാനമന്ത്രി വേറെയില്ല. തൃപ്പൂണിത്തുറയുടെ തനിമയ്ക്ക് ചേര്‍ന്ന സ്ഥാനാര്‍ഥിയാണ് തുറവൂര്‍ വിശ്വംഭരനെന്ന് മുകുന്ദന് പറഞ്ഞു. ബി ജെ പി മധ്യമേഖല പ്രസിഡന്റ് അഡ്വ.നാരായണന് നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എം എന്‍ മധു, നിയോജക മണ്ഡലം സെക്രട്ടറി കെ ഡി ദയാപരന്‍, ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡന്റ് പി സി ബിബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചക്കംകുളങ്ങര ഭാഗത്ത് പ്രചാരണം നടത്തിയ സ്ഥാനാര്‍ഥി ബ്രാഹ്മണ സഭയുടെ വേദ പഠനശാലയായ അനേ്യാന്യത്തില് കുട്ടികളും മാതാപിതാക്കളുമായി സംവദിച്ചു. വേദ പഠനം സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുമെന്ന് തുറവൂര്‍ വിശ്വംഭരന് പറഞ്ഞു. അനേ്യാന്യം കണ്‍വീനര്‍ ശശി നമ്പൂതിരി, രക്ഷാധികാരികളായ ദാമോദരന്‍ നമ്പൂതിരി, അപ്പു നമ്പൂതിരി എന്നിവര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. ജയന്തന് നമ്പൂതിരിയും ഒപ്പമുണ്ടായിരുന്നു. കുമ്പളത്ത് നടന്ന റോഡ് ഷോയിലും സ്ഥാനാര്‍ഥി പങ്കെടുത്തു. കെ കെ മുരളീധരന്, സി പി രതീഷ്, വി ടി പ്രതാപന്, ഷാജി മോന്, ദേവദാസ് എന്നിവര്‍ നേതൃത്വം നല്കി. ഇന്നോടെ സ്ഥാനാര്‍ഥിയുടെ രണ്ടാം ഘട്ട പ്രചാരണത്തിന് സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: