ലണ്ടണ്‍: പാക്കിസ്ഥാന് സുരക്ഷാ സേന താലിബാന് ഭീകരരെ രഹസ്യമായി സഹായിക്കാറുണ്ടെന്ന് നാറ്റോ റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സേന പിന്മാറിയാല് താലിബാന് ഭീകരരുടെ വിജയം അനിവാര്യമായിരിക്കണമെന്നാണ് അവര്‍ കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും നാറ്റോ സേന പിടികൂടിയ ഭീകരര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
പാക്കിസ്ഥാനും പാക് ചാരസംഘടനയായ ഐഎസ്ഐക്കും മുതിര്‍ന്ന താലിബാന് ഭീകരരുടെ ഒളിസങ്കേതത്തെപ്പറ്റി അറിയാമായിരുന്നെന്നും നാറ്റോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാറ്റോ സഖ്യം പിടികൂടിയ 4,000 ത്തില്‍ അധികം താലിബാന്, അല്‍ ഖ്വയ്ദ ഭീകരരെ 27,000 തവണ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനമെന്ന് ബിബിസി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന്റെ ശക്തിയും തന്ത്രവും ധനശേഷിയും എല്ലാം തന്നെ യാതൊരു കോട്ടവും തട്ടാതെ നിലനില്‍ക്കുന്നതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി താലിബാന് ഭീകരര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത് ഇസ്ലാമാബാദാണെന്നാണ് അഫ്ഗാന് ഭരണകൂടം ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാന് മുന്‍ പ്രസിഡന്റായിരുന്ന ബുര്‍ഹനുദ്ദീന്‍ റബ്ബാനി കഴിഞ്ഞ സെപ്തംബറിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ പാക് ചാര സംഘടനക്ക് പങ്കുണ്ടെന്നാണ് അഫ്ഗാനിസ്ഥാന്റെ ആരോപണം.
എന്നാല്‍ നാറ്റോയുടെ റിപ്പോര്‍ട്ടില്‍ പ്രതികരിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല. അതേസമയം പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനിലുള്ള സ്വാധീനത്തെ ഭയക്കുന്നതായി പെന്റഗണ്‍ വക്താവ് ജോര്‍ജ് ലിറ്റില്‍ പറഞ്ഞു. ഐഎസ്ഐക്ക് ഭീകര സംഘടനകളുമായുള്ള ബന്ധത്തെ കുറിച്ച് അറിയാമെന്നും ഇത് ഗുരുതര പ്രശ്നമാണെന്നും ഇക്കാര്യം പാക് അധികൃതരെ അറിയിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: