കരുനാഗപ്പള്ളി: മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ എതിരുനില്‍ക്കുന്ന ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മനംമാറ്റം ഉണ്ടാകാന്‍ മെയ് എട്ട് പ്രാര്‍ത്ഥനദിനമായി ആചരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുളള മുഴുവന്‍ ക്ഷേത്രങ്ങളിലും വൈകിട്ട് നാലുമുതല്‍ ദീപാരാധന വരെയുള്ള സമയങ്ങളിലായിരിക്കും പ്രാര്‍ത്ഥനസംഗമം. കൂടാതെ ഒരുകോടി ഭക്തര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കരുനാഗപ്പളളി പടനായര്‍കുളങ്ങര ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ ഏഴ് കോടി രൂപ മുടക്കി ആധുനികസൗകര്യങ്ങളോടുകൂടിയ കണ്വെന്ഷന് സെന്ററ്റര്‍ നിര്‍മ്മിക്കുമെന്നും ക്ഷേത്ര ശ്രീകോവിലും ചുറ്റമ്പലവും ചെമ്പ് പാകുന്നതിനായി 50 ലക്ഷം രൂപ ഇതില്‍നിന്നും അനുവദിക്കുമെന്നും അധികംവേണ്ട തുക ഭക്തജനങ്ങളില്‍ നിന്നും കണ്ടെത്തുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
അദ്ദേഹത്തോടെപ്പം ചീഫ് എഞ്ചീനിയര്‍ (ജനറല്‍) ജി. മുരളികൃഷ്ണന്, ചീഫ് എഞ്ചീനിയര്‍ ശങ്കരന് പോറ്റി, എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ കേശവദാസ്, അസിസ്റ്റന്റ് എഞ്ചീനിയര്‍ രഞ്ജിത്ത് ശേഖര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ എസ്. ആര്.രാജീവ്, ഉപദേശക സമിതി ഭാരവാഹികളായ വി. ആര്.നായര്‍, പ്രഹളാദന്‍, മുരളി, പരമേശ്വരന് പിള്ള എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: