തിരുവനന്തപുരം : പോലീസ് സേനാംഗങ്ങള്‍ക്ക് 2014-ലെ കുറ്റാന്വേഷണ മികവിനുള്ള ‘ബാഡ്ജ് ഓഫ് ഓണര്‍’ പുരസ്കാരം സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ വിതരണം ചെയ്തു. വളരെ പ്രയാസമേറിയ കേസുകള്‍ അന്വേഷിച്ച് കണ്ടെത്തി പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച് ‘ബാഡ്ജ് ഓഫ് ഓണര്‍’ ബഹുമതിക്ക് അര്‍ഹരായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഡിജിപി അഭിനന്ദിച്ചു.
തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ നടന്ന ചടങ്ങില്‍ ഇന്റലിജന്‍സ് ഡിജിപി എ ഹേമചന്ദ്രന് സ്വാഗതം ആശംസിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി അനില്‍ കാന്ത് നന്ദി പ്രകാശിപ്പിച്ചു.
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്, വടക്കേക്കര സ്റ്റേഷന് പരിധിയില്‍ നടന്ന ജോസ്, റോസിലി എന്നിവരുടെ കൊലപാതകം, കഴക്കൂട്ടം സുനില്‍കുമാര്‍ കൊലക്കേസ്, വിഴിഞ്ഞം സുകുമാരന്‍നാടാര്‍ കൊലക്കേസ്, നെടുമങ്ങാട് സുജിത് കൊലക്കേസ്, ചങ്ങനാശേരി മഹാദേവന് വധം, ചന്ദേര രജനി കൊലക്കേസ്, വടക്കാഞ്ചേരി സ്റ്റേഷന് പരിധിയില്‍ ഗിരിജയുടെ മരണവുമായി ബന്ധപ്പെട്ട കേസ്, രാമമംഗലം സരോജിനി കൊലക്കേസ്, ഹില്‍പാലസ് സ്റ്റേഷന് പരിധിയില്‍ നടന്ന അമല്‍രാജ് വധക്കേസ്, പത്തനംതിട്ട ആതിര കൊലക്കേസ്, പൊഴിയൂര്‍ കണ്ണന് കൊലക്കേസ്, റാന്നി സ്റ്റേഷന് പരിധിയില്‍ നടന്ന ജോര്‍ജ് ജോണ്‍, കുഞ്ഞൂഞ്ഞമ്മ കൊലക്കേസ്, കിളിമാനൂര്‍ ഷൈലജ വധക്കേസ്, കോട്ടയം ആസിഡ് ആക്രമണ കേസ്, കേരള സര്‍വകലാശാലയിലെ ഒഎംആര്‍. ഷീറ്റുകള്‍ നഷ്ടപ്പെട്ട കേസ്, അലക്കോട് (കണ്ണൂര്‍), ഗുരുവായൂര്‍ സ്റ്റേഷന് പരിധികളില്‍ നടന്ന മോഷണ കേസുകള്‍, കീഴ്വായ്പൂര് ജുവലറി കവര്‍ച്ച തുടങ്ങി 25ഓളം കുറ്റാന്വേഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ മികവിനാണ് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: