തിരുവനന്തപുരം: കാട്ടാക്കട എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ അക്രമണത്തിന് ആഹ്വാനം ചെയ്ത് പി. ജയരാജന് നടത്തിയ പ്രസംഗത്തിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രതവേണമെന്നും രാഷ്ട്രീയത്തില്‍ ആരുടെയും രക്തം ചിന്തരുതെന്നും ബേബി പറഞ്ഞു. പത്രപ്രവര്ത്തകയൂണിയന് തിരുവനന്തപുരം ജില്ലാകമ്മറ്റി സംഘടിപ്പിച്ച വോട്ടുകാര്യം സംവാദപരിപാടിയിലാണ് ബേബിയുടെ പരാമര്‍ശം.
എതിരാളികളെ കായികമായി നേരിടില്ലെന്ന് എല്ലാ പാര്‍ട്ടികളും തീരുമാനിക്കണം. ജനാധിപത്യപരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണു സിപിഎം പിന്തുടരുന്നത്. ഇതിനു വിരുദ്ധമായ സംഭാഷണങ്ങള്‍ പ്രോല്സാഹിപ്പിക്കേണ്ടവയല്ല. ലോകസഭാ തെരഞ്ഞെടുപ്പിനിടെ കൊല്ലത്ത് പിണറായി വിജയന് നടത്തിയ പരനാറി പ്രയോഗം ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ തോറ്റത് ഏതെങ്കിലും നേതാവിന്റെ പദപ്രയോഗം മൂലമല്ലെന്നായിരുന്നു പ്രതികരണം.
വി.എസ്.അച്യുതാനന്ദന് പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജിനെതിരെ സംസാരിച്ചില്ല, ഇത് ജോര്‍ജ്ജിനോടുള്ള നിലപാടിലുള്ള മാറ്റമാണോ എന്ന ചോദ്യത്തിന് രണ്ടു മിനിറ്റേ പ്രസംഗിച്ചുള്ളൂ എന്നതിനു മറ്റൊരു അര്‍ഥവും കാണ്ടേതില്ല, ഇഎംഎസ് 1987ല്‍ കുണ്ടറയില്‍ പ്രചരണത്തിനു വന്നപ്പോള്‍ ഒറ്റവാക്യം മാത്രമാണു പറഞ്ഞതെന്നും ബേബി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: