നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിയെ തൊഴുത് അനുഗ്രഹം തേടിയാണ് ബിജെപി നെയ്യാറ്റിന്‍കര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പുഞ്ചക്കരി സുരേന്ദ്രന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി ഉച്ചയ്ക്ക് 12.15ന് ഉപവരണാധികാരി സൗമ്യാ ഗോപാലകൃഷ്ണന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദര്‍ശനത്തിനു ശേഷം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് നെയ്യാറ്റിന്‍കര മണലിവിളയില്‍ സ്വാതന്ത്ര്യസമരസേനാനി വീരരാഘവന്റെയും എഴുത്തച്ഛന്റെയും സ്മാരകത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാണ് പുഞ്ചക്കരി സുരേന്ദ്രന് പത്രിക സമര്‍പ്പിച്ചത്. നൂറുകണക്കിനു പ്രവര്‍ത്തകരുടെ പ്രകടനത്തോടും ഇരുചക്രവാഹനത്തിന്റെ അകമ്പടിയോടുമായിരുന്നു പത്രികാസമര്‍പ്പണം. ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പൂഴിക്കുന്ന് ശ്രീകുമാര്‍, മഞ്ചന്തല സുരേഷ്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി കൊറ്റാമം ജയകുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് രാജ്കുമാര്, പ്രജീഷ്, രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം ജില്ല പ്രചാര്‍ പ്രമുഖ് പ്രദീപ്, ബിജെപി നേതാക്കളായ അതിയന്നൂര്‍ ശ്രീകുമാര്‍, നടരാജന്, ചെങ്കല്‍ ഋഷികേശന്, ചന്ദ്രകിരണ്‍, രഞ്ചിത്ത് ചന്ദ്രന്, മേക്കൊല മണികണ്ഠന്, ശ്രീകുമാരി, ഷൗക്കത്ത് അലി, കൗണ്‍സിലര്‍മാരായ നിലമേല്‍ ഹരി, ഷിബുരാജ് കൃഷ്ണ, അഡ്വ. സ്വപ്നജിത്ത്, ഉഷാകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പത്രിക സമര്‍പ്പണം. എസ്ബിഐ, സഹകരണസംഘം എന്നിവയില്‍ നിക്ഷേപമായി പുഞ്ചക്കരി സുരേന്ദ്രന് 37,811 രൂപയും ഭാര്യയുടെ പക്കല്‍ 4,90,000 രൂപയ്ക്കു തുല്ല്യമായ 20.375 പവന് സ്വര്‍ണവുമാണുള്ളത്. 1,15,000 രൂപയ്ക്കുള്ള മൂന്ന് സെന്റ് കൃഷി തരിശ് ഭൂമിയും 6,50,000 രൂപ മതിപ്പുവരുന്ന 1991.21 സ്ക്വയര്‍ഫീറ്റ് വസ്തുഭൂമിയും സുരേന്ദ്രന്റെ പക്കലുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നു വായ്പയെടുത്ത് നിര്‍മ്മിച്ച 2225 സ്ക്വയര്‍ഫീറ്റിലുള്ള 33,37,500 രൂപയുടെ വീടുമുണ്ട്. വീടിനായി വായ്പയെടുത്ത വകയില്‍ 22,50,000 രൂപയുടെയും ഭാര്യയുടെ പേരില്‍ സ്വര്‍ണ വായ്പയായി 3,28,000 രൂപയുടെയും കടബാദ്ധ്യതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: