മട്ടന്നൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ 9 എ പ്ലസുകളോടെ ഉന്നത വിജയം കരസ്ഥമാക്കിയ കോളയാട് പഞ്ചായത്തിലെ അരുണിമ ചന്ദ്രാംഗദനെ മട്ടന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു ഏളക്കുഴി അനുമോദിച്ചു. 1999 ഡിസംമ്പര്‍ 5ന് കമ്മ്യൂണിസ്റ്റ് കാട്ടാളത്തത്തിന് ഇരയായ ധീരബലിദാനി ചേന്ദ്രട്ടന്റെ മകളാണ് അരുണിമ.
അരുണിമയുടെ ഒന്നാം പിറന്നാള്‍ ദിനത്തിലാണ് സിപിഎം അക്രമികള്‍ ചന്ദ്രാംഗദനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. അത് അണയാത്തൊരു നീറ്റലായി അരുണിമയുടെയും അമ്മ പങ്കജയുടെയും മനസ്സില്‍ ഇന്നും തീവ്രതയോടെ കത്തിജ്വലിക്കുന്നു. തന്റെ മകളുടെ ഈ വിജയ വഴിത്താരയിലേക്കുള്ള ആദ്യ ചുവടുവെപ്പുകള്‍ കാണാന്‍ പ്രിയ ഭര്‍ത്താവില്ലാത്ത ദുഖം അമ്മ പങ്കജത്തിന്റെ മുഖത്ത് തെളിഞ്ഞു നിന്നു. അച്ഛനില്ലാത്ത അരുണിമക്കും അമ്മക്കും താങ്ങും തണലുമായി മാറിയതും പഠനസഹായം നല്കിയതും വീട്ടുകാരും കോളയാടിലെ സംഘകുടുംബാംഗങ്ങളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: