കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ബജറ്റെന്ന എന്‍ഡിഎയുടെ നയപ്രഖ്യാപനം കര്‍ഷകര്‍ ആവേശത്തോടെ സ്വാഗതം ചെയ്യുന്നു. പൊതു ബജറ്റിനു പുറമേ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രതേ്യക ബജറ്റ് അവതരിപ്പിക്കുന്നതു പോലെ കാര്‍ഷിക മേഖലയ്ക്കുള്ള പ്രത്യേക ആസൂത്രണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ബിജെപി ഭരണത്തില്‍ കര്‍ണാടകത്തിലും മധ്യപ്രദേശിലും വന്‍ വിജയമായ കാര്‍ഷിക ബജറ്റ് സംവിധാനം ആ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയ്ക്ക് വലിയ ഉണര്‍വുണ്ടാക്കിയിരുന്നു. ഒരുവര്‍ഷത്തെ കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ ലക്ഷ്യം, ആ ലക്ഷ്യം കാണാന്‍ ഓരോരോ മേഖലയ്ക്കും ചെലവു തുക നീക്കിവെക്കല്‍, ഗവേഷണത്തിനും വികസനത്തിനും മറ്റുമുള്ള ആസൂത്രണങ്ങള്‍ എന്നിവയാണ് ഈ ബജറ്റിന്റെ അടിസ്ഥാനം.
പാലക്കാട്, കുട്ടനാട് മേഖലയിലെ വിവിധ സംഘടനകളും കര്‍ഷക സംഘങ്ങളും കാര്‍ഷിക ബജറ്റെന്ന ആശയത്തോട് അനുഭാവവും അഭിപ്രായവും രേഖപ്പെടുത്തിയവരില്‍ പെടുന്നു. ബിജെപി നേതാക്കളേയും കര്‍ഷക മോര്‍ച്ചാ നേതാക്കളേയും നേരിട്ടും ഫോണിലും പിന്തുണയും അനുഭാവവും അറിയിക്കുന്നവര്‍ ഇതുവരെ കേരളത്തില്‍ ഇങ്ങനെയൊരാശയം അവതരിപ്പിക്കാന്‍ പോലും മറ്റു പാര്‍ട്ടികള്‍ക്കു സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
കൃഷി, മൃഗ സംരക്ഷണം, മത്സ്യബന്ധനം, കാര്‍ഷിക വ്യവസായം എന്നിവ ഉള്‍പ്പെടുത്തി റെയില്‍വേ ബജറ്റ് മാതൃകയില്‍ കാര്‍ഷിക ബജറ്റ് ഏര്‍പ്പെടുത്തുമെന്നാണ് എന്‍ഡിഎ പ്രഖ്യാപനം. കര്‍ഷകര്‍ക്ക് പലിശയില്ലാതെ മൂന്നുലക്ഷം രൂപവരെ വായ്പ കൊടുക്കാന്‍ തയ്യാറാകുന്നതും സമഗ്ര വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതും കാര്‍ഷിക മേഖലയുടെ രക്ഷയ്ക്ക് സഹായകമാകുമെന്ന് കര്‍ഷക സംഘടനകള്‍ പ്രതികരിക്കുന്നു.
കാര്‍ഷികമേഖലയില്‍ നെല്ല്, നാളികേരം, റബ്ബര്‍ തുടങ്ങി വിവിധ മേഖലകള്‍ക്ക് പ്രത്യേകം പ്രത്യേകം പരിഗണന നല്കാന് പോലും ഇതുവരെ സംസ്ഥാനത്തെ ഒരു സര്‍ക്കാരും സമയം കണ്ടെത്തിയിട്ടില്ലെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ജൈവകൃഷിയ്ക്ക് നയപരമായി പ്രഖ്യാപിച്ച പ്രോത്സാഹനവും പിന്തുണയും, തരിശു നിലങ്ങളില്‍ ജൈവ പച്ചക്കറിക്കൃഷി നടപ്പാക്കുമെന്ന് തീരുമാനിച്ചതും കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: