ആലപ്പുഴ: കടുത്ത ചൂടിലും തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി എന്‍ഡിഎ. മറ്റു രണ്ടുമുന്നണികളേക്കാളും മുന്നിലാണ് പല മണ്ഡലങ്ങളിലും എന്‍ഡിഎയുടെ പ്രചാരണം. ചെങ്ങന്നൂര്‍, കുട്ടനാട് നിയോജക മണ്ഡലങ്ങലില്‍ ഇടതുവലതു മുന്നണികളില്‍ ആഭ്യന്തര പ്രശ്നങ്ങളില്‍പ്പെട്ട് വലയുകയാണ്. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ നടത്തുന്നത്. പണം വാരിക്കോരി ചെലവഴിച്ചല്ല, പരമാവധി വീടുകളില്‍ നേരിട്ടെത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വോട്ടുതേടുന്നത്. അതിനിടെ കുപ്രചാരണങ്ങള്‍ നടത്തി എന്‍ഡിഎയുടെ മുന്നേറ്റം തടയാനുള്ള അവസാന ശ്രമങ്ങളാണ് ഇരു മുന്നണികളും നടത്തുന്നത്. ചില മണ്ഡലങ്ങളില്‍ ഇടതുവലതു മുന്നണികളും തമ്മില്‍ രഹസ്യധാരണയായി കഴിഞ്ഞു.
കുട്ടനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസു ഇന്നലെ രാമങ്കരി കോരവളവ്, തലവടി ചക്കുളത്തുകാവ് തെക്ക്, കളങ്ങര എന്നിവടങ്ങളില്‍ പര്യടനം നടത്തി. സ്ഥാനാര്‍ത്ഥിയെ ഏറെ സന്തോഷപൂര്‍വമാണ് സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ വരവേറ്റത്. ഇത്തവണ മാറ്റത്തിന് വോട്ടു നല്‍കുമെന്ന് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ പറയുന്നു.
കടക്കരപ്പള്ളി പഞ്ചായത്തില്‍ നിന്നാണ് ചേര്‍ത്തലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. രാജീവിന്റെ പര്യടനത്തിന് തുടക്കമായത്. വെട്ടയ്ക്കല്‍, അഴീക്കല്‍, അന്ധകാരനഴി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും കടകളിലും എത്തി വോട്ട് അഭിയര്‍ഥിച്ചു.
ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സ്ഥാനാര്‍ത്ഥി ഉദ്ഘാടനം ചെയ്തു. വി.എം. പ്രതാപന് അദ്ധ്യക്ഷത വഹിച്ചു. അരുണ്‍ കെ. പണിക്കര്ട, പ്രമോദ്, നീരജ് എന്നിവര്‍ സംസാരിച്ചു. പിന്നീട് അരീപ്പറമ്പിലെ കയര്‍സംഘം, സഹകരണസംഘം എന്നിവിടങ്ങളിലും വീടുകളിലും വോട്ട് തേടി.
തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളും സന്ദര്‍ശിച്ചു. സ്കൂള്‍കവല, കരിക്കാട് കോളനി, മുട്ടത്തിപ്പറമ്പ്, ഇലഞ്ഞാംകുളങ്ങര എന്നിവിടങ്ങളിലും പ്രചാരണം നടത്തി. തണ്ണീര്‍മുക്കം ക്ഷേത്രം, ഞെട്ടയില്‍ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.
ബിഡിജെഎസിന്റെ പ്രവര്‍ത്തകയോഗത്തിലും കടക്കരപ്പള്ളി പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുത്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, ജെഎസ്എസ് മണ്ഡലം സെക്രട്ടറി പീതാംബരന്, ബിജുമോന്, അനുരാജ്, കെ. സോമന്, ലാല്‍ജി, എം.എസ്. ഗോപാലകൃഷ്ണന്, ടി.എസ്. ഷൈലേഷ് തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: