സംസ്ഥാനത്തെ ഏതെങ്കിലും ഒരു മുന്നണി തീരദേശത്തെ ജനങ്ങള്‍ക്കു വേണ്ടി കരുതല്‍ കാണിയ്ക്കുന്നുവെന്നതില് സംസ്ഥാനത്തെ തീരദേശ ജനത ഏറെ സന്തോഷത്തില്‍. ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭരണ നയരേഖയിലെ ആസൂത്രണ പ്രഖ്യാപനങ്ങള്‍ തീര ജനതയുടെ ആശങ്ക അകറ്റാന്‍ ഉതകുന്നതാണ്.
മത്സ്യബന്ധന മേഖലയിലെ കുത്തകകള്‍ക്കു പകരം തൊഴിലാളികളെ ലക്ഷ്യമിട്ടുള്ളതാണ് എന്‍ഡിഎ പ്രഖ്യപിച്ച നയമെന്ന് മീന്‍പിടുത്തക്കാര്‍ പറയുന്നു.
തീരദേശ ജനതയുടെയും മേഖലയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് നയരേഖ പറയുന്നത്.
മത്സ്യ സമ്പത്തുകുറയുന്നുവെന്ന റിപ്പോര്‍ട്ടുകളിലും മീന്പിടിച്ചുള്ള ജീവിതത്തിലെ അനിശ്ചിതത്വത്തിലും നട്ടം തിരിയുമ്പോഴാണ് ഈ നയപ്രഖ്യാപനം വന്നതെന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
കടലിനെ ആശ്രയിച്ചുകഴിയുന്നവര്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിത്ത ഉപകരണങ്ങര്‍ വാങ്ങാന്‍ എടുത്ത കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തില്‍ കടപ്പുറം ജനത സന്തുഷ്ടരാണ്.
കടലിന്റെ മക്കളെ ഏറെ ആഹ്ലാദിപ്പിക്കുന്ന എന്‍ഡിഎ നയരേഖയിലെ നാലു പ്രഖ്യാപനങ്ങള്‍ ഇവയാണ്.
1. ട്രോളിങ് നിരോധന ധനസഹായം 2,700 രൂപയില്‍ നിന്നും 10,000 രൂപയാക്കും.
2. മത്സ്യത്തൊഴിലാളി പെന്ഷന് 2000 രൂപയാക്കും.
3. മത്സ്യബന്ധനത്തിനിടെ മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം 10 ലക്ഷം രൂപയാക്കും.
തീരദേശ മേഖലയില്‍ 10000 കോടി രൂപയുടെ തീരദേശ വികസന പാക്കേജ് ആവിഷ്കരിക്കും.
4. കടല്‍മത്സ്യ സംസ്ക്കരണത്തിനും, വിപണനത്തിനും ആധുനിക വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: