ആലപ്പുഴ/കുട്ടനാട്: കേരളജനതയെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ ശ്രമിക്കുന്ന നാലാംകിട രാഷ്ട്രീയ നേതാവായി എ.കെ. ആന്റണി അധഃപതിച്ചെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ കാര്യദര്‍ശി വി. സുശികുമാര്‍. ഹിന്ദു ഐക്യവേദി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച മാറാട് അനുസ്മരണവും ഭീകര വിരുദ്ധ ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗ്ഗീയ കലാപത്തിനു ശ്രമിക്കുന്ന എ.കെ. ആന്റണിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലഗോപാലന് അദ്ധ്യക്ഷത വഹിച്ചു. വിവിധ സമുദായ നേതാക്കളായ സജിവ് എന്‍, രവീന്ദ്രന്, സൂര്യനാരായണപിള്ള, ഡോ. കൃഷ്ണന് നമ്പൂതിരി, കാവ്യാ സുരേഷ്, കെ. പ്രദീപ്, അഡ്വ. പി. രാജേഷ്, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വി.എസ്. രാജന് തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. എ. ജയശങ്കര്‍ സ്വാഗതവും സുരേഷ്ബാബു ആര് നന്ദിയും പറഞ്ഞു. മാറാട് കൂട്ടക്കൊലപാതകം സിബിഐ അന്വേഷിക്കും വരെ സമരം തുടരുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
കുട്ടനാട്ടില്‍ നടന്ന സമ്മേളനം ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. പത്മനാഭന് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട് മുഖ്യപ്രഭാഷണം നടത്തി. കെപിഎംഎസ് താലൂക്ക് പ്രസിഡന്റ് കെ.പി. കുഞ്ഞുമോന് അനുസ്മരണ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.പി. സുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി സുനീഷ് നെടുമുടി, വൈസ് പ്രസിഡന്റ് അജയന് ചമ്പക്കുളം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: