ചേര്‍ത്തല: പട്ടണക്കാട് സഹകരണബാങ്കിലെ ക്രമക്കേടുമായി ബന്ധപെട്ട് ഒരാളെ കൂടി ക്രൈംബ്രാഞ്ച് സംഘം പിടികൂടി. തൃപ്പൂണിത്തുറ വൈന്‍യാര്‍ഡ് വില്ലയില്‍ പി.എ.ജോര്‍ജ്ജ് തരകനെ(43)യാണ് ഡി.വൈ.എസ്.പി ഉദയഭാനുവിന്രെ നേതൃത്വത്തില്‍ അരൂരില്‍വെച്ച് പിടികൂടിയത്.തട്ടിപ്പിലെ ആറാപ്രതിയാണ് ജോര്‍ജ്ജ്.
തട്ടിപ്പിലെ പ്രഝാനമായ ചെക്ക് ഡിസ്കൗണ്ടുവഴി കോടികള്‍ ഇയാളുടെ അക്കൗണ്ടിലേക്ക് പോയിട്ടുള്ളതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.തട്ടിപ്പിലെ പ്രധാനികളായ ജീവനക്കാരുമായി ചേര്‍ന്നു നടത്തിയ തട്ടിപ്പാണ് ഇതിനു പിന്നിലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. കേസിലെ ഒന്നാം പ്രതിയായ മുന്‍സെക്രട്ടറി ടി.വി.മണിയപ്പനെ ചോദ്യചെയ്തതിന്റെ തുടര്‍ച്ചയായാണ് അറ്സ്റ്റ്.
ചെക്ക് ഡിസ്കൗണ്ട് വഴി പണം തട്ടിയ കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതിപട്ടികയിലുള്പെടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ആദ്യ തട്ടിപ്പില്‍ മുന്‍ സെക്രട്ടറിയും ,കമ്പ്യൂട്ടര്വിദഗ്ദനായ ജീവനക്കാരനും ഉള്‍പെടെ അഞ്ചുപേരെയാണ് പ്രതിചേര്‍ത്തിരുന്നത്.
ഇപ്പോള്‍ പട്ടിക പത്തിലും മേലെയാകുമെന്നാണ് സൂചന. നിലവില്‍ മുന്‍ സെക്രട്ടറിമാത്രമാണ് കീഴടങ്ങിയത്. പ്രധാനികളെയടക്കം വരും ദിവസങ്ങളില്‍ പിടികൂടാന്‍ അന്വേഷണ സംഘം നടപടികളാരംഭിച്ചിട്ടുണ്ട്.
ചെക്ക് ഡിസ്കൗണ്ടില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം ഉള്‍പ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായിട്ടുണ്ട്. ബാങ്കില്‍ 20 കോടിയോളം രൂപയുടെ ക്രമക്കേടു നടന്നതായാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: