തിരുവനന്തപുരം: തീരദേശ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ ഏ.കെ. ആന്റണി വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭയില്‍ ബിജെപി ജയിച്ചുവന്നാല്‍ മതേതരത്വം തകരും എന്നുള്ള പരാമര്‍ശം കേരള രാഷ്ട്രീയം വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കവും അമ്പത് ശതമാനം വരുന്ന ന്യൂനപക്ഷവോട്ട് ലക്ഷ്യം വച്ചു കൊണ്ടുള്ള അടവ് രാഷ്ട്രീയവുമാണ്. സ്വന്തം പാര്‍ട്ടിയിലെ വര്‍ഗ്ഗീയത മറച്ചുവയ്ക്കാനാണ് ബിജെപി വന്നാല്‍ മതേതരത്വം തകരുമെന്ന് ആന്റണി പറയുന്നത്. ക്രിസ്ത്യാനികള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഗോവയില്‍ ബിജെപി മന്ത്രിമാരില്‍ പലരും ക്രിസ്തുമത വിശ്വാസികളാണ്.
മുസ്ലീം ഭൂരിപക്ഷമുള്ള കാശ്മീരില്‍ മുസ്ലീം രാഷ്ട്രീയ കക്ഷിയും ബിജെപിയും ഒന്നിച്ച് ഭരിക്കുന്നത് ആന്റണിക്ക് അറിഞ്ഞുകൂടാത്തതല്ല. കേന്ദ്ര സര്‍ക്കാരിലും മുസ്ലീം മന്ത്രിമാരുണ്ട്. താല്‍ക്കാലിക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു വേണ്ടി കേരളത്തില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താനവനകളില് നിന്നും ആന്റണി പിന്മാറണം. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏത് നയമാണ് മതേതരത്വത്തിന് നിരക്കാത്തതെന്ന് ആന്‍ണി ചൂണ്ടിക്കാണിക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: