വാഷിങ്ടെണ്‍: പാകിസ്ഥാന് എഫ് 16 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ സബ്സിഡി നല്‍കില്ലെന്ന് അമേരിക്ക. ദേശീയ ഫണ്ട് ഉപയോഗിച്ച് വിമാനങ്ങള്‍ വാങ്ങണമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ പണമുപയോഗിച്ച് പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെതിരെ അമേരിക്കന്‍ സെനൈറ്റില് എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
പാകിസ്ഥാനെ സഹായിക്കാനായി വിദേശ സൈനിക സാമ്പത്തിക സഹായം നല്‍കുന്നതിനോട് കോണ്‍ഗ്രസിലെ അംഗങ്ങളില്‍നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. വിമാനങ്ങള്‍ വാങ്ങാന്‍ ദേശീയ പണ്ട് ഉപയോഗിക്കണമെന്നു പാകിസ്ഥാനെ അറിയിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.
ആണവശേഷിയുള്ള എട്ട് എഫ്-16 ഫൈറ്റര്‍ ജെറ്റുകളാണ് പാക്കിസ്ഥാനു വില്‍ക്കുന്നത്. 700 മില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന ജെറ്റുകളാണ് ഇവ. ഏതു കാലാവസ്ഥയിലും രാപകല്‍ ഭേദമില്ലാതെ ആക്രമണത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതാണ് എഫ് 16 യുദ്ധവിമാനങ്ങള്‍.
പാകിസ്ഥാന് എഫ് 16 യുദ്ധ വിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ ഭാരതം ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.മാത്രമല്ല വിമാനങ്ങള്‍ പാകിസ്ഥാന് ഭാരതത്തിനെതിരെ ഉപയോഗിച്ചേക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും പ്രസിഡന്റ് ബറാക് ഒബാമയെ അറിയിച്ചിരുന്നു. ഭീകരവാദം നേരിടുന്നതില്‍ പാകിസ്ഥാന് പരാജയമാണെന്നും സെനറ്റ് അംഗങ്ങള്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: