കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആത്മാര്‍ത്ഥമായ സഹകരണം ആവശ്യമാണെന്ന് ജില്ലയിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടേയും വരണാധികാരികളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എതിര് സ്ഥാനാര്‍ത്ഥികള്‍, എതിര് രാഷ്ട്രീയകക്ഷികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് അധികാരികള്‍ തുടങ്ങിയവരെകുറിച്ചുള്ള പരാതികള്‍ നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു.
ജില്ലാകലക്ടര്‍ എന്‍. പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വടകര, കുറ്റിയാടി, നാദാപുരം നിയോജകമണ്ഡലങ്ങളിലെ നിരീക്ഷക ഡോ. ശാലിനീ പണ്ഡിറ്റ്, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലെ നിരീക്ഷകന് ഡോ.രജ്ഞിത്കുമാര്‍ സിംഗ്, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലെ നിരീക്ഷകന് എം.ചന്ദ്രശേഖരന്, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളിലെ നിരീക്ഷകന് ഹര്‍സഹായ് മീണ, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ നിരീക്ഷകന് ആര്. മീനാക്ഷിസുന്ദരം, പോലീസ് നിരീക്ഷകന് അമ്രിത് കലാഷ്, സിറ്റിപോലീസ് കമ്മീഷണര്‍ ഉമാബെഹ്റ, റൂറല്‍ എസ്.പി പ്രതീഷ്കുമാര്‍,സബ് കലക്റ്റര്‍ കെ. ഗോപാലകൃഷ്ണന്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എന്‍. ദേവീദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: