ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം രാജിവയ്ക്കണമെന്നു ബി.ജെ.പി ആവശ്യപ്പെട്ടു. രാജിവയ്ക്കാന്‍ ചിദംബരം സന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് തയാറാകണമെന്നു പാര്‍ട്ടി നേതാവ് ബല്‍ബിര്‍ പഞ്ച് ആവശ്യപ്പെട്ടു.
2 ജി സ്പെക്ട്രം കേസില്‍ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യണമോ എന്ന കാര്യം വിചാരണക്കോടതിക്കു തീരുമാനിക്കാമെന്നു സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു ബല്‍ബീര്‍ പഞ്ച്. സുപ്രീംകോടതി വിധിയെ ബി.ജെ.പി സ്വാഗതം ചെയ്യുന്നു. അഴിമതിയില്‍ ചിദംബരത്തിന് പങ്കുണ്ട്. വിചാരണക്കോടതി അദ്ദേഹത്തിനു ക്ലീന്‍ ചിറ്റ് നല്കിയാല് കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും അംഗമാകാം.
അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ചിദംബരത്തിന്റെ അറിവോടെയാണു രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടന്നതെന്നും ബല്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: