ന വേദാദ്ധ്യയനം കിഞ്ചിജ്ജാനാതി ന ജപം തഥാ
ധ്യാനം ന ദേവതാനാം ച ന ചൈവാരാധനം തഥാ
നാസനം വേദ വിപ്രോ ള സൗ പ്രാണായാമം തഥാ പുനഃ
പ്രത്യാഹാരം തു നോ വേദ ഭൂത ശുദ്ധിം ച കാരണം
ലോമേശന്‍ തുടര്‍ന്നു: ‘വേദപാഠങ്ങളോ പൂജാവിധികളോ ഒന്നും ഇദ്ദേഹത്തിനു വശമില്ലല്ലോ. പ്രാണായാമം, ആസനം തുടങ്ങിയ യോഗവിദ്യകളും വശമില്ല. ഗായത്രി ജപമില്ല, ഭൂതശുദ്ധിയില്ല, യജ്ഞം, മന്ത്രം, ശൗചസ്നാനകര്മ്മങ്ങള്, ആതിഥ്യമര്യാദകള് ഒന്നും ഇദ്ദേഹത്തിനറിയില്ല. അഗ്നിഹോത്രം, സന്ധ്യാവന്ദനം എന്നിവ ചെയ്യാനും അറിവില്ല. രാവിലെ എഴുന്നേറ്റ് പല്ലുതേച്ചു എന്ന് വരുത്തും. നദിയില്‍ ഒന്ന് മുങ്ങും അത്ര തന്നെ.
ഭക്ഷ്യമേത് അഭക്ഷ്യമേത് എന്ന ഭേദമൊന്നുമില്ലാതെ കായ്കനികള്‍ ഭക്ഷിക്കും. എന്നാല്‍ ഒന്നുണ്ട്. സത്യമല്ലാതെ അദ്ദേഹം ഒന്നും ഉരിയാടുകയില്ല. അങ്ങനെ നാട്ടുകാര്‍ സത്യതപസ്സ് എന്നദ്ദേഹത്തിനു പേരിട്ടു. ആര്‍ക്കും ദോഷം ചെയ്യാതെ ആ കുടിലില്‍ തോന്നുന്നത് പോലെ സ്വസ്ഥനായി ഉറങ്ങി അദ്ദേഹം കാലം കഴിച്ചുകൂട്ടി. ‘ദൈവം ഏതായാലും എന്നെയിങ്ങനെ മൂര്‍ഖനായി ജനിപ്പിച്ചു. ശിഷ്ടകാലം ഇങ്ങനെ അങ്ങ് കഴിയട്ടെ’, എന്നായി അയാളുടെ ചിന്ത. ‘കായ്കനികള്‍ ഉണ്ടാവാത്ത മരം, മച്ചിയായ സുന്ദരി, കറവയില്ലാത്ത പശു എന്നതുപോലെ വിഫലമായ ഒരു ജന്മം! ഒരു ഗ്രന്ഥം പകര്‍ത്തിയെഴുതി മഹാനായ ഒരു ബ്രാഹ്മണന് സമര്‍പ്പിക്കുക എന്ന സദ്കര്‍മ്മം ഞാന്‍ ചെയ്തിട്ടില്ല.
മുജ്ജന്മത്തിലും എന്റെ വിദ്യ സഫലമായിട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇങ്ങനെ ഒരു ജന്മം ഉണ്ടാവുമോ? തീര്‍ത്ഥസ്നാനം, സാധുസേവ, വേദപഠനം എന്നിവയില്‍ മുഴുകിയാണ് ഒരു മുനിപുത്രന്‍ ജീവിക്കുന്നത്. എനിക്കാണെങ്കില്‍ അവയൊന്നും വശമില്ല. വെറുതെ ദേഹത്തിനു മാത്രം പൗരുഷം ഉണ്ടായിട്ടു കാര്യമില്ല. എനിക്ക് ഭാഗ്യമില്ല. ഭാഗ്യശാലി വെറുതെ എന്തെങ്കിലും ചെയ്താലും അത് ഫലിക്കും. ബ്രഹ്മാവിഷ്ണുശിവന്‍മാര്‍ക്കുപോലും കാല സംബന്ധിയായ അനുഭവങ്ങള്‍ ഉണ്ട്. കാലത്തെ വെല്ലാന്‍ ആര്‍ക്കു കഴിയും?’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: