കണ്ണൂര്‍: സംസ്ഥാനത്തെ എല്‍ഡിഎഫ് മുന്നണി അവസരവാദ മുന്നണിയായി മാറിയിരിക്കുകയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അതിനാലാണ് ഇന്നലെവരെ യുഡിഎഫിന്റെ കൂടെ നിന്നവരെ യാതൊരു മാനദണ്ഡവുമില്ലാതെ മുന്നണിയിലെടുക്കുകയും 30 വര്‍ഷക്കാലം എല്‍ഡിഎഫുമായി സഹകരിച്ചു വരുന്ന ഫോര്‍വേഡ് ബ്ലോക്കിനെ പോലുളള സംഘടനകളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ കേരള നേതൃത്വം ഘടകകക്ഷികളെ ഒന്നൊന്നായി ഒതുക്കിക്കൊണ്ടിരിക്കുകയാണ്. ഇടത് ഐക്യ ശ്രമങ്ങളോട് സിപിഎമ്മിന് ആത്മാര്‍ത്ഥതയില്ല. സിപിഎമ്മിന്റെ ഇത്തരം നിലാപാടുകളാണ് ഫോര്‍വേഡ് ബ്ലോക്കിനെ ഐക്യമുന്നണിയിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ കോണ്‍ഗ്രസുമായി വ്യക്തമായ മുന്നണി രൂപീകരിച്ചാണ് സിപിഎമ്മും ഫോര്‍വേഡ് ബ്ലോക്കും ഉള്‍പ്പെടെയുളള ഇടതു കക്ഷികള്‍ മത്സരിക്കുന്നതെന്നും സിപിഎമ്മിന്റെ മറിച്ചുളള വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദേവരാജന്‍ പറഞ്ഞു. വാം ഗണതാന്ത്രിക് ധര്‍മ്മ നിരപേക്ഷ് ജോട്ട് എന്ന പേരിലാണ് സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ബംഗാളില്‍ മത്സരിക്കുന്നത്. മുന്നണി നിലവില്‍ വന്നുകഴിഞ്ഞുവെന്നും അധികാരത്തിലെത്തിയാല്‍ ഈ മുന്നണിയാണ് ബംഗാള്‍ ഭരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് ചര്‍ച്ചയുടെ ഘട്ടത്തില്‍ ചവറ സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് അനുവദിക്കാന്‍ ധാരണയായിരുന്നുവെങ്കിലും മദ്യമുതലാളിക്ക് വേണ്ടി ഒടുവില്‍ സിപിഎം പേമെന്റ് സീറ്റാക്കി മാറ്റുകയായിരുന്നുവെന്നും അഖിലേന്ത്യാ നേതൃത്വം പോലും പറഞ്ഞാല്‍ അനുസരിക്കാത്ത കേരളത്തിലെ സിപിഎം നേതൃത്വത്തിന്റെ ധാര്‍ഷ്ട്യ രാഷ്ട്രീയത്തിനുളള തിരിച്ചടിയായിരിക്കും കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.വി.റാം മോഹന്‍, കെ.ആര്.ബ്രഹ്മാനന്ദന്, അഡ്വ.ടി.മനോജ് കുമാര്‍, വി.പി.സുഭാഷ്, വി.രാഹുലന് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: