കൊച്ചി: എ.കെ. ആന്റണി, വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഓള് ഇന്ത്യ റാവുത്തര്‍ അസോസിയേഷന് പ്രസിഡന്റ് പി.എം. ഷാജഹാന് ആവശ്യപ്പെട്ടു. ന്യൂനപക്ഷ വോട്ടുകള്‍ക്കായി തീവ്ര സംഘടനയായ എന്ഡിഎഫിന്റെപോലും പിന്തുണ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തേടിയിട്ടുണ്ട്.
അറുപത് വര്‍ഷമായി ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചത് കോണ്‍ഗ്രസും സിപിഎമ്മുമാണ്. ബിജെപി എന്ന ഉമ്മാക്കികാട്ടി ന്യൂനപക്ഷ വോട്ടുകള്‍ മൊത്തമായി കൈക്കലാക്കാനുള്ള ആന്റണിയുടെ ശ്രമം വിജയിക്കില്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷണ ചുമതല ആന്റണിയുടെ കുത്തകയല്ല.
രണ്ട് വര്‍ഷമായി മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തിന് വളരെയേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത് ബോദ്ധ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ ബിജെപിയോട് അടുക്കുന്നതില്‍ കുറ്റം പറയാനാവില്ല. ഭരണപരാജയം മറച്ചുവെയ്ക്കാന്‍ വര്‍ഗീയ വികാരം ഇളക്കിവിടാനള്ള ആന്റണിയുടെ ശ്രമം ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിനെക്കാളും യുഡിഎഫിനെക്കാളും ഏറെ മുസ്ലിം സമുദായങ്ങള്‍ക്ക് എന്‍ഡിഎയോട് അനുഭാവമുണ്ടെന്നും ഷാജഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: