കൊച്ചി: എറണാകുളത്തെ പരിസ്ഥിതി സൗഹൃദ നഗരമാക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് നിയോജക മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി എന്‍.കെ. മോഹന്‍ദാസ്. തുറസ്സായ സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കും. ഒരു വീട്ടില്‍ ഒരു മരം പദ്ധതി നടപ്പാക്കുമെന്നും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മോഹന്‍ദാസ് പറഞ്ഞു.
മംഗളവനത്തിന് പ്രത്യേക മേഖല പരിഗണന നല്കി പരിസ്ഥിതി പഠന, നിരീക്ഷണ കേന്ദ്രമാക്കും. ഇവിടെയുള്ള മരങ്ങളുടെയും പക്ഷിജീവി വര്‍ഗങ്ങളുടെയും ഇനം തിരിച്ചുള്ള സെന്‍സസ് തയ്യാറാക്കി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. മംഗളവനത്തോട് ചേര്‍ന്ന് മൃഗശാല എന്ന ആശയവും സ്ഥാനാര്‍ഥി മുന്നോട്ടുവച്ചു.
ജലസംരക്ഷണം, താപനം ചെറുക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധ സന്നദ്ധ സംഘടനകള്‍ക്കൊപ്പവും അല്ലാതെയും പ്രവര്‍ത്തിക്കും. പാര്‍ക്കുകള്‍, മൈതാനങ്ങള്‍ തുടങ്ങിയ തുറസ്സായ സ്ഥലങ്ങള്‍ സംരക്ഷിക്കുമെന്നും മോഹന്‍ദാസ് പറഞ്ഞു.
എറണാകുളത്തിന്റെ മധ്യമേഖല, ചേരാനല്ലൂര്‍ എന്നിവിടങ്ങളില്‍ സ്ഥാനര്‍ഥി വോട്ടര്‍മാരെ നേരില്‍ കണ്ടു. പെരുമ്പാവൂരില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
മോഹന്‍ദാസിന്റെ പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം സൗത്ത് മുതല്‍ മേനകവരെ പദയാത്ര നടത്തി. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന പദയാത്രയില്‍ നിരവധി പേര് പങ്കെടുത്തു. മണ്ഡലത്തെ തൊട്ടറിഞ്ഞുള്ള പദയാത്രകള്‍ അഞ്ച് വരെ തുടരും.
വിവിധ പരിപാടികളില്‍ സ്ഥാനാര്‍ഥിക്കൊപ്പം കെ.എസ്. സുരേഷ്കുമാര്‍, എം.എല്‍. ശെല്വന്, സി.ജി. രാജഗോപാല്‍, വി.ജി. വേണുഗോപാല്‍, വി.സി. മണി, വി.വി. ലക്ഷ്മണന്, വി.എസ്. രമേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: