വാഷിങ്ടണ്‍: ഒസാമ ബിന്‍ ലാദന് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് അവിടത്തെ ഉന്നത നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന് ഹിലരി ക്ലിന്റണ്. സിഎന്‍എന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഹിലരി ക്ലിന്റണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലാദന് ഒളിച്ചിരുന്ന വീടിന് സമീപം മിലിട്ടറി അക്കാദമി സ്ഥിതി ചെയ്തിരുന്നു. സമീപ സ്ഥലങ്ങളില്‍ വിരമിച്ച പട്ടാള ഉദ്യോഗസ്ഥരുമാണ് താമസിച്ചിരുന്നത്. പാക്കിസ്ഥാന്റെ ഉന്നത നേതൃത്വം അറിയാതെ ഒരിക്കലും ലാദന് ഇവിടെ ഒളിവില കഴിയാന്‍ സാധിക്കില്ലെന്നും ഹിലരി പറഞ്ഞു. ലാദനെ വധിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഹിലരിയുടെ അഭിമുഖം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: