തിരുവനന്തപുരം: അഴിമതിയുടെ രാഷ്ട്രീയക്കറ പുരണ്ട കേരളത്തില്‍ അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങള്‍ മുതല്‍ എല്ലാ മത വിഭാഗങ്ങളും ഒറ്റക്കെട്ടായി എന്‍ഡിഎ സഖ്യത്തിലൂടെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലം വരുന്ന തെരഞ്ഞെടുപ്പില്‍ മാറ്റിമറിക്കുമെന്ന് കേസരി എഡിറ്റര്‍ ഡോ. എന്‍.ആര്. മധു പറഞ്ഞു. ആറ്റുകാല്‍ ചിന്മയ സ്കൂള്‍ ആഡിറ്റോറിയത്തില്‍ ബിജെപി നേമം മണ്ഡലം മഹിളാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയതയുടെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിച്ച് അടിച്ചമര്‍ത്തുന്ന നടപടികളാണ് കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലം ഇടതുവലതു മുന്നണികള്‍ കാണിച്ചത.് ഇനി അതിന് കഴിയില്ല. യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികളെ ജനം തിരിച്ചറിഞ്ഞിരിക്കുകയാണ്.
ദേശസ്നേഹികളല്ലാത്ത യാക്കൂബ് മേമനെപ്പോലെയുള്ളവരെ ഉയര്‍ത്തിക്കാട്ടിയും ഭാരതത്തിലെ പ്രഥമ പൗരനായിരുന്ന അബ്ദുള്‍ കലാമിനെ തരംതാഴ്ത്തി കാണിക്കുകയും ചെയ്യുന്ന ഇടതുവലത് മുന്നണികളുടെ അവസാനത്തെ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരത ചരിത്രത്തില്‍ രാഷ്ട്രീയ ഗതിമാറ്റത്തിന്റെ പ്രതിഭാസമാണ് എന്‍ഡിഎ സഖ്യമെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ഭാവി തലമുറയുടെ ഉന്നമനത്തിന് ഭരണമാറ്റം അത്യാവശ്യമാണ്. വരുന്ന തെരഞ്ഞെടുപ്പ് എല്ലാത്തലത്തിലു
മുള്ള ജനങ്ങളുടെ തുല്യ പങ്കാളിത്തം വഹിക്കുന്ന യജ്ഞമാണ്. നന്മയുടെ കൂട്ടായ്മയാണ് അതിന് വേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു. നേമം കൗണ്‍സിലര്‍ എം.ആര്. ഗോപന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒ. രാജഗോപാലിന്റെ മകന് ശ്യാമപ്രസാദ്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് എസ്. അനീഷ്, സിനിമ സീരീയല്‍ താരങ്ങളായ വനിത കൃഷ്ണചന്ദ്രന്, സ്നേഹലത, സിന്ധു, കൗണ്‍സിലര്‍മാരായ ബീന രാജീവ്, മഞ്ജു, ജ്യോതി സതീഷ്, പി.വി. മഞ്ജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: