വിളപ്പില്‍: ആവര്‍ത്തന രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുവാന്‍ ആഹ്വാനം ചെയ്ത്, പരിവര്‍ത്തനത്തിന്റെ കാഹളം മുഴക്കി പി.കെ. കൃഷ്ണദാസ്. മണ്ഡല പര്യടനം നാലാം ദിവസം പിന്നിടുമ്പോള്‍ എതിരാളികള്‍ പോലും അസൂയയോടെ നോക്കിക്കാണുന്ന മുന്നേറ്റമാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടേത്.
സമാനതകളില്ലാത്ത നേതൃപാഠവം ഓരോ സ്വീകരണ വേദികളിലും പ്രകടമാണ്. ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായും നൂറുകണക്കിന് പ്രവര്‍ത്തകരാണ് ജനനായകന് അകമ്പടിയായി പര്യടന രഥത്തെ മുട്ടിയുരു
മ്മി നീങ്ങുന്നത്. ഹരിതകുങ്കുമ പതാക വാനിലുയര്‍ത്തി ഭാരത മാതാവിന് ജയഭേരി മുഴക്കി ജനഹൃദയങ്ങള്‍ കീഴടക്കിയുള്ള യാത്ര. കാട്ടാക്കട, വിളപ്പില്‍, പള്ളിച്ചല്‍, മാറനല്ലൂര്‍ പഞ്ചായത്തുകളില്‍ ആവേശോജ്വല സ്വീകരണങ്ങളാണ് പി.കെ. കൃഷ്ണദാസിനായി നാട്ടുകാരും പ്രവര്‍ത്തകരും ഒരുക്കിയിരുന്നത്.
പൂമാലകളും താമര മൊട്ടുകളും പ്രിയ നേതാവിനെ അണിയിക്കാന്‍ ആളുകള്‍ മത്സരിച്ചു. ഹസ്തദാനം നല്‍കിയും അനുഗ്രഹം ചൊരിഞ്ഞും നാടൊന്നടങ്കം കൃഷ്ണദാസിനെ സ്നേഹം കൊണ്ട് പൊതിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. കഴിഞ്ഞ ദിവസം പള്ളിച്ചല്‍ പഞ്ചായത്തിലെ ഭഗവതിനടയില്‍ നിന്നാണ് പര്യടനരഥം പ്രയാണം തുടങ്ങിയത്. ഒരു ബൂത്തില്‍ ഒരിടത്തെന്ന കണക്കില്‍ ഇരുപത്തിരണ്ടോളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തി മുക്കംപാലമൂട്ടിലായിരുന്നു സമാപിച്ചത്. ഇന്നലെ മാറനല്ലൂര്‍ പഞ്ചായത്തിലെ കീളിയോടുനിന്നാണ് പര്യടനം ആരംഭിച്ചത്. സമാപനം ഊരൂട്ടമ്പലത്ത് നടന്നു.
അത്ഭുതപൂര്‍വമായ ജനക്കൂട്ടമാണ് പര്യടന വാഹനത്തെ വരവേല്‍ക്കാന്‍ ഓരോ പ്രദേശത്തും തിങ്ങിനിറയുന്നത്. മാറ്റം കൊതിക്കുന്ന മലയോരത്തിന്റെ മനസാണ് സ്വീകരണ സ്ഥലങ്ങളില്‍ തെളിയുന്നത്. നാളെയും മറ്റന്നാളുമായി ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാകും. ശനിയാഴ്ച്ച പര്യടനം നടത്തിയ പഞ്ചായത്തുകളിലൂടെ രണ്ടാംഘട്ട യാത്ര ആരംഭിക്കും. 13 ന് മണ്ഡല പര്യടനം അവസാനിക്കും. വോട്ടെടുപ്പിന് മുന്‍പുള്ള ദിനങ്ങളിലും മണ്ഡലത്തിലെ ജനങ്ങളെ പരമാവധി നേരില്‍കാണാനുള്ള കണക്കുകൂട്ടലിലാണ് സ്ഥാനാര്‍ത്ഥി. പ്രചാരണത്തിലും പര്യടനത്തിലും ഒപ്പമെത്താന്‍ കഴിയാത്ത ഇരുമുന്നണികള്‍ക്കും അത്ഭുതമാവുകയാണ് ബിജെപിയുടെ സംഘടനാസംവിധാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: