നാദാപുരം: തെരുവമ്പറമ്പ് കിണമ്പറകുന്നിലെ സിപിഎം കേന്ദ്രത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ സി പി എം പ്രവര്ത്തകന് മരിച്ചു . കഴിഞ്ഞ ബുധനാഴ്ച്ച രാത്രി നാടിനെ നടുക്കിയ സ്ഫോടനത്തില്‍ പരിക്കേറ്റ നരിപ്പറ്റ സ്വദേശി കുയ്തേരി കുഞ്ഞിക്കണ്ണന്റെയും ലീലയുടെയും മകന് ലിനീഷ്(35) ആണ് ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
ഉഗ്ര സ്ഫോടനത്തില്‍ തലയില്‍ തുളച്ചുകയറിയ സ്റ്റീല്‍ കഷണങ്ങള്‍ എല്പ്പിച്ച മുറിവാണ് മരണകാരണം. ബോംബ് നിര്‍മ്മാണത്തിനിടെ ഇയാളുടെ കൂടെ പരിക്കേറ്റ വണ്ണത്താം വീട്ടില്‍ ലിനേഷ് (26), താനിയുള്ളതില്‍ വിവേക് (24), പുത്തലത്ത് താഴെ ജിനീഷ് (28), ചമ്പോട്ടുമ്മല്‍ വിജേഷ് (26) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ചികിസയിലാണ്.
ഇതില്‍ വണ്ണത്താം വീട്ടില്‍ ലിനേഷിനെ ഇന്നലെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഗവണ്മെന്റ് കോളജിനായി ജനകീയ കമ്മറ്റി വിലയ്ക്ക് വാങ്ങിയ കുന്നില്‍മുകളിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സിപിഎം പ്രവര്‍ത്തകര്‍ ബോംബ് നിര്‍മ്മിച്ചത്. സിപിഎം കേന്ദ്രത്തില്‍ നടന്ന സ്ഫോടനം മറച്ചുവെക്കാന്‍, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതടക്കം വൈകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: