കൊച്ചി : പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന പ്രതിയുടെ രേഖാ ചിത്രം പുറത്ത്വിട്ടു. ദൃക്സാക്ഷിയുടെ സഹായത്തോടെ പോലീസ് തയ്യാറാക്കിയ രേഖാ ചിത്രമാണ് പുറത്തായത്.
പോലീസ് കസ്റ്റഡിയിലുള്ള ഒരാള്‍ക്ക് രേഖാ ചിത്രവുമായി സാമ്യമുണ്ട്. എന്നാല്‍ ഇയാള്‍ പ്രതിയാണെന്നും ഇതുവരെ ഉറപ്പിച്ചിട്ടില്ല. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ കണ്ണൂരില്‍ നിന്ന് പൊലീസ് പിടികൂടിയ ജിഷയുടെ അയല്‍വാസിയെ പെരുമ്പാവൂരിലെ രഹസ്യ സങ്കേതത്തിലെത്തിച്ച് പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഒരു പന്തല്‍ നിര്‍മാണ തൊഴിലാളിയും ഒരു സ്ത്രീയുമായിരുന്നു കൊലയാളിയെ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് നല്‍കിയത്. മഞ്ഞ ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്നും കനാല്‍ വഴിയാണ് പുറത്തു പോയതെന്നും ഇരുവരും പോലീസിന് മൊഴി നല്‍കിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.
അതിനിടെ പ്രതിയെ കുറിച്ച് കൂടുതല്‍ വ്യക്തത കൈവന്നിട്ടില്ലന്ന് ആലുവ റൂറല്‍ എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: