ന്യൂദല്‍ഹി: പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തെ രാജ്യസഭ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് രാജ്യാസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന് ആവശ്യപ്പെട്ടു.
ഇത് ഒരു സംസ്ഥാനത്തിന്റെ മാത്രം വിഷയമല്ലെന്നും സംഭവത്തില്‍ കേന്ദ്രത്തിനും ഇടപെടാമെന്നും പി.ജെ. കുര്യന് പറഞ്ഞു. സിപിഐ അംഗം ഡി.രാജയാണ് വിഷയം രാജ്യസഭയില്‍ അവതരിപ്പിച്ചത്. കേരള സര്‍ക്കാര്‍ വിഷയത്തില്‍ അനാസ്ഥയാണ് കാണിക്കുന്നതെന്നും രാജ്യത്തെത്തന്നെ നടുക്കിയ സംഭവത്തില്‍ തുടര്‍ നടപടികള്‍ വൈകുന്നത് സംശയം ജനിപ്പിക്കുന്നുവെന്നും ഡി. രാജ പറഞ്ഞു.
സംസ്ഥാനം അന്വേഷണത്തില്‍ പരാജയപ്പെട്ടുവെന്ന് ബിജെപി അംഗങ്ങളും സഭയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: