ആലപ്പുഴ: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷ ലൈംഗിക പീഡന ശ്രമത്തിന് ഇരയായെന്ന് അന്തിമ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ജിഷയുടെ ശരീരത്തില്‍ ചെറുതും വലുതുമായ 38 മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ജിഷയുടെ തോളുകളില്‍ ബലമായി അമര്ത്തിപ്പടിച്ചതിന്റെ ചതവുകളുണ്ട്. ഇതിന്റെ ഫലമായി അകത്തെ എല്ലുകള്‍ പിന്നിലേക്ക് തള്ളിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിഷയുടെ ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനാ ഫലം കൂടി പുറത്തുവന്നാല്‍ മാത്രമെ ലൈംഗിക പീഡനം നടന്നോയെന്ന് ഉറപ്പാക്കാന്‍ കഴിയൂ. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. നിഷ്ഠൂരമായ കൊലപാതകമാണ് പെരുമ്പാവൂരില്‍ നടന്ന തെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍. ദേഹത്തെ മുറിവുകളുടെ ആഴവും പരപ്പും അടക്കമുള്ളവ കൃത്യമായി രേഖപ്പെടുത്തിയ അഞ്ച് പേജ് റിപ്പോര്‍ട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ജിഷയുടെ ആന്തരികാവയവങ്ങള്‍ ഡിഎന്‍എ അടക്കമുള്ള പരിശോധന കള്‍ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. ഡെപ്യൂട്ടി പോലീസ് സര്ജന് ഡോ. ലിസാ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോര്‍ട്ടം നട ത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി വിദ്യാര്‍ത്ഥിയാണ് ജിഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
ഡെപ്യൂട്ടി പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പിജി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘമാണ് പോസ്റ്റുമാര്‍ട്ടം നടത്തിയത്. അതേസമയം, മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥി പോസ്റ്റുമോര്‍ട്ടം നടത്തിയെന്ന ആരോപണത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറു മെന്ന് അറിയുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം രാത്രി എട്ടിനാണ് സമാപിച്ചത്. സാധാരണ കൊലപാതകമെന്ന നിലയ്ക്കാണ് പോലീസ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് എത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയിലാണ് മൃഗീയമായ കൊലപാതകമാണെന്ന് വെളിപ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: