ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കെതിരെ കോടതിയലക്ഷ്യ കേസില്‍ ഈ മാസം 13ന് കുറ്റം ചുമത്തും. ഇതിനായി അന്നേദിവസം ഗിലാനിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന് അയ്താസ് അഹ്സന് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെ പേരിലുള്ള കേസുകള്‍ അന്വേഷിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ഗിലാനിക്കെതിരെ കുറ്റം ചുമത്തുന്നത്. ഈ മാസം 13ന് ഹാജരാകണമെന്ന് കാണിച്ച് കോടതി സമന്‍സ് അയച്ചു. ജസ്റ്റിസ് നാസിര്‍ ഉള് മുള്ക് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണു സമന്‍സ് പുറപ്പെടുവിച്ചത്.
ഗിലാനി കോടതിയലക്ഷ്യം നടത്തിയെന്നാണു കണ്ടെത്തല്‍. ഇതു ശരിവച്ചാല്‍ ഗിലാനിക്കെതിരേ കുറ്റം ചുമത്തപ്പെടും. 13നു ഗിലാനിക്കെതിരേ കേസ് ചാര്‍ജ് ചെയ്യുമെന്നാണു കരുതുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്ന് അഞ്ചുവര്‍ഷത്തെ വിലക്ക് ഗിലാനിക്കു ലഭിക്കും. ശിക്ഷ വിധിച്ചു 30 ദിവസത്തിനുള്ളില്‍ അപ്പീലിനു പോകാനുള്ള അവകാശം ഗിലാനിക്കുണ്ടാകും.
കേസില്‍ നേരത്തെ ഒരു തവണ ഗിലാനി കോടതിയില്‍ ഹാജരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: