വടകര: ബിജെപി-എന്‍ഡിഎ വടകര നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എം രാജേഷ് കുമാര്‍ ഇന്നലെ മൂന്നാം ഘട്ട പര്യടനം നടത്തി. 8.30ന് കോട്ടക്കടവ് ഭാഗത്ത് നിന്നും വടകര മുനിസിപ്പല്‍ ഏരിയ പ്രചരണം ആരംഭിച്ചു. കാരാട്ട്, അങ്ങാടിത്താഴ, കറുകയില്‍ പാലോളിപ്പാലം, കൊക്കണാത്ത്, പണിക്കോട്ടി, നെല്ലാടത്ത് സിദ്ധാന്തപുരം, പാലയാട് നട, കുരിയാടി, ചോളംവയല്‍ പച്ചക്കറി മുക്ക്, നടോല്‍, പാക്കയില്‍, പുറങ്കര എന്നീ സ്ഥലങ്ങളിലാണ് പര്യടനം നടത്തിയത്.
പിഎം. അശോകന്, അടിയേരി രവീന്ദ്രന്, കടത്തനാട് ബാലകൃഷ്ണന്, ബാബു പൂതംപാറ, ഗിരീഷ്ബാബു, അഭിലാഷ്, സുരേഷ് കെ.വി., എ.ടി. രാജന്, എ. പി. രാമചന്ദ്രന്, രഗിലേഷ് അഴിയൂര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
വടകര മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം. രാജേഷ്കുമാര്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. വെള്ളികുളങ്ങര, ഒഞ്ചിയം പാലം പുന്നേരിതാഴെ, എടക്കണ്ടികുന്ന്, വെണ്മണി, പുതിയോട്ടുംകണ്ടി കോളനി, തട്ടോളിക്കര, ഒഞ്ചിയം ഗേറ്റ്, കണ്ണൂക്കര, മാവിലക്കുന്ന്, മാടാക്കര, ശിവപുരം, മടപ്പള്ളി കോളജ്, അറയ്ക്കല്‍, കല്ലിന്റവിട, പോത്തായില്, നാദാപുരം റോഡ് എന്നിവിടങ്ങളിലാണ് പര്യടനം നടത്തുക.
വടകര: വടകര മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം. രാജേഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറങ്കരയില്‍ പൊതുയോഗം നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. അഷ്റഫ് കോട്ടക്കല്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി ബാബുപൂതംപാറ, സ്ഥാനാര്‍ത്ഥി അഡ്വ. എം. രാജേഷ്കുമാര്‍, പി.എം. അശോകന്, അടിയേരി രവീന്ദ്രന്, അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: